തൃശൂർ: തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ വീണ്ടും ഉൽസവങ്ങളിൽ എഴുന്നള്ളിപ്പിക്കുന്നതിൽ ഇന്ന് തീരുമാനം ഉണ്ടാകും. ജില്ലാ നാട്ടാന നിരീക്ഷണ സമിതി യോഗമാണ് തീരുമാനമെടുക്കുക.
2019 ഫെബ്രുവരിയിൽ ഗുരുവായൂർ കോട്ടപ്പടിയിൽ ഗൃഹപ്രവേശനത്തിന് എത്തിച്ച തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ പടക്കം പൊട്ടിയത് കേട്ട് പരിഭ്രാന്തനായി രണ്ട് പേരെ കൊലപ്പെടുത്തിയിരുന്നു. തുടർന്ന് ആനക്ക് വിലക്ക് ഏർപ്പെടുത്തി. ഇതിനെതിരെ ആനയുടമകളും ഫെസ്‌റ്റിവൽ കോ-ഓർഡിനേഷൻ കമ്മിറ്റിയും ആരാധകരും വ്യാപക പ്രതിഷേധവുമായി രംഗത്തെത്തി.
പിന്നീട്, 2020 മാർച്ചിൽ കർശന നിയന്ത്രണങ്ങളോടെ തൃശൂർ, പാലക്കാട് ജില്ലകളിൽ മാത്രം ആനയെ എഴുന്നള്ളിപ്പിക്കാൻ നാട്ടാന പരിപാലന ജില്ലാ നിരീക്ഷണ കമ്മിറ്റി യോഗത്തിൽ തീരുമാനിച്ചിരുന്നു.
Malabar News: രണ്ട് യുവാക്കളുടെ പരിശ്രമം; പൊന്നാനിയുടെ ‘കുരുക്കഴിക്കാൻ’ മെട്രോമാന്റെ സന്ദർശനം