ഓസ്‌ലോ: കോവിഡ് തട്ടിപ്പാണെന്ന് വിശ്വസിക്കുകയും പ്രചരിപ്പിക്കുകയും ചെയ്‌തിരുന്ന നോര്‍വേയിലെ പ്രമുഖ സൈദ്ധാന്തികന്‍ കോവിഡ് ബാധിച്ച് മരിച്ചു. ഓസ്‌ലോക്കടുത്ത് താമസിക്കുന്ന ഹാന്‍സ് ക്രിസ്‌റ്റ്യന്‍ ഗാര്‍ഡെര്‍ എന്നയാളാണ് മരിച്ചത്. 60 വയസുകാരനായ ഗാർഡെർ കോവിഡ് ഒരു മഹാമാരിയല്ലെന്നും ജലദോഷമോ പനിയോ പോലെയാണെന്നുമായിരുന്നു വാദിച്ചിരുന്നത്.
നേരത്തെ കോവിഡ് വ്യാപിക്കുന്ന സമയത്ത് ആള്‍ക്കൂട്ടത്തിന് നിയന്ത്രണങ്ങൾ ഏര്‍പ്പെടുത്തിയപ്പോള്‍ ഇയാള്‍ തന്റെ വീട്ടില്‍ ആളുകളെ പങ്കെടുപ്പിച്ച് പാര്‍ട്ടി നടത്തിയിരുന്നു. ഇതിനുപിന്നാലെ അസുഖ ബാധിതനായെങ്കിലും ഇക്കാര്യം മറച്ചുവെച്ചാണ് കഴിഞ്ഞിരുന്നത്. തുടര്‍ന്ന് ആരോഗ്യം വഷളാവുകയും മരിക്കുകയുമായിരുന്നു.
ഹാന്‍സ് കോവിഡ് ടെസ്‌റ്റ് നടത്താന്‍ തയാറായിരുന്നില്ലെന്നും മരണ ശേഷം ആശുപത്രിയില്‍ നടത്തിയ ടെസ്‌റ്റിലാണ് കോവിഡ് ബാധിച്ചതായി തെളിഞ്ഞതെന്നും മുനിസിപ്പാലിറ്റി അധികൃതര്‍ അറിയിച്ചു. ഏപ്രിൽ 15നാണ് ഹാൻസ് മരണപ്പെട്ടതെന്ന് അന്താരാഷ്‌ട്ര മാദ്ധ്യമങ്ങൾ റിപ്പോർട് ചെയ്യുന്നു.
Read Also: ബോറിസ് ജോൺസന്റെ ഇന്ത്യാ സന്ദർശനം റദ്ദാക്കി