നോര്‍വേ: അമ്പും വില്ലും ഉപയോഗിച്ചുള്ള ആക്രമണത്തില്‍ നോര്‍വേയിൽ അഞ്ച് പേര്‍ കൊല്ലപ്പെട്ടു. കോങ്‌സ്‌ബെര്‍ഗ് നഗരത്തിലാണ് അമ്പും വില്ലും ഉപയോഗിച്ച് 37കാരനായ യുവാവ് ആക്രമണം നടത്തിയത്. ഡെന്‍മാര്‍ക്ക് പൗനായ ഇയാളെ കസ്‌റ്റഡിയിൽ എടുത്തിട്ടുണ്ട്. ഇയാള്‍ ഒറ്റയ്‌ക്കാണ് കൃത്യം നടത്തിയതെന്നും പോലീസ് അറിയിച്ചു.
ആക്രമണത്തിൽ അഞ്ച് പേര്‍ കൊല്ലപ്പെട്ടതായും രണ്ട് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റതായും പോലീസ് സ്‌ഥിരീകരിച്ചു.
നേരത്തെ കൈയ്യിൽ കരുതിയിരുന്ന അമ്പും വില്ലും ഉപയോഗിച്ച് കണ്ണില്‍കണ്ട എല്ലാവര്‍ക്കും നേരെ യുവാവ് ആക്രമണം നടത്തുകയായിരുന്നു.
സംഭവത്തെ കുറിച്ച് വിവരം ലഭിച്ചപ്പോള്‍ തന്നെ നഗരത്തിലെ ആളുകള്‍ വീടിനുള്ളില്‍ തന്നെ കഴിയണമെന്ന് നിര്‍ദ്ദേശിച്ചിരുന്നതായി പോലീസ് പറഞ്ഞു. സാധാരണ ഗതിയില്‍ ഇത്തരം ആക്രമണങ്ങൾ സംഭവിക്കാത്ത രാജ്യമായതിനാല്‍ തന്നെ നോര്‍വേയില്‍ പോലീസ് ആയുധങ്ങള്‍ കൈയ്യില്‍ കരുതാറില്ല. എന്നാല്‍ ഈ സംഭവത്തിന് ശേഷം രാജ്യത്തെ എല്ലാ പോലീസുകാരും ആയുധങ്ങള്‍ കൈയ്യില്‍ കരുതണമെന്ന് അധികാരികൾ അറിയിച്ചു.
അതേസമയം ആക്രമണത്തിന്റെ കാരണം വ്യക്‌തമല്ലെങ്കിലും തീവ്രവാദി ആക്രമണത്തിനുള്ള സാധ്യത തള്ളിക്കളയാൻ ആകില്ലെന്ന് പോലീസ് പറഞ്ഞു.
Most Read: ഐപിഎൽ പെരുമാറ്റച്ചട്ട ലംഘനം; ദിനേശ് കാർത്തിക്കിന് ശാസന