ബങ്കളം: രണ്ടുവർഷമായി പോത്തൻകൈയിലെ അങ്കണവാടി അടച്ചിട്ടിരിക്കുകയാണ്. മൂന്നുകിലോ മീറ്ററിലധികം സഞ്ചരിച്ചുവേണം പ്രദേശവാസികൾക്ക് അടുത്ത അങ്കണവാടിയിലെത്താൻ. ബസ് സൗകര്യമില്ലാത്തതിനാൽ ഓട്ടോ വിളിക്കണം. കൗമാരക്കാരുടെയും ഗർഭിണികളുടെയും മുതിർന്നവരുടെയുമെല്ലാം കഷ്‌ടപ്പാട് ഇതുതന്നെയാണ്.
മടിക്കൈയിലെ ടൈൽ പാകിയ ആദ്യ അങ്കണവാടിയാണ് പോത്തൻകൈയിലേത്. രണ്ടുവർഷം മുൻപ് കുട്ടികളില്ലാത്തതിനാലാണ് അങ്കണാടി പഞ്ചായത്തിലെ 10ആം വാർഡിലേക്ക് മാറ്റിയത്. 10ആം വാർഡിൽ അരക്കിലോമീറ്റർ ചുറ്റളവിൽ നാല് അങ്കണവാടികളുണ്ട്. സ്വന്തമായി കെട്ടിടവും സൗകര്യങ്ങളുമുണ്ടായിട്ടും സൗകര്യങ്ങളൊന്നുമില്ലാത്ത പഴയൊരു വീട്ടിലായിരുന്നു അങ്കണവാടി പ്രവർത്തിച്ചത്. എന്നാൽ, കെട്ടിടത്തിന് ബലക്ഷയമുണ്ടെന്ന് കാണിച്ച് എൻജിനിയർ റിപ്പോർട്ട് നൽകിയതോടെ കുട്ടികൾ വരാതായി.
ഇവിടെ കുട്ടികൾ വരാതായിട്ട് ഒരു മാസമായി. ന്യൂട്രീഷ്യൻ ഭക്ഷണം വിതരണം ചെയ്യാനുള്ളതിനാൽ അധ്യാപിക എന്നും വരുന്നുണ്ടന്ന് മാത്രം. കുട്ടികളില്ലെന്ന കാരണം കാണിച്ച് അടച്ച പോത്തൻകൈയിലെ അങ്കണവാടി വീണ്ടും തുറന്നുകിട്ടിയാൽ വലിയ സഹായമാകും. വീണ്ടും ഇവിടെ അങ്കണവാടി തുറക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യമെന്ന് സിപിഎം മുൻ പോത്തൻകൈ ബ്രാഞ്ച് സെക്രട്ടറിയായിരുന്ന പി കുഞ്ഞികൃഷ്‌ണൻ പറഞ്ഞു.
Most Read: ജോലി: ആളുകളെ കെട്ടിപ്പിടിക്കൽ, ഫീസ് മണിക്കൂറിന് 7000 രൂപ!