തിരുവനന്തപുരം: നിയമസഭാ കയ്യാങ്കളിക്കേസ് പിന്‍വലിക്കണമെന്ന ഹരജി തള്ളിയ സുപ്രീം കോടതി വിധിയില്‍ പ്രതികരിച്ച് മുന്‍ സ്‌പീക്കര്‍ പി ശ്രീരാമകൃഷ്‌ണൻ. സുപ്രീം കോടതി വിധി അംഗീകരിക്കുന്നെന്നും, ഇതുമായി ബന്ധപ്പെട്ട സംവാദങ്ങള്‍ തുടരട്ടെയെന്നും പി ശ്രീരാമകൃഷ്‌ണൻ മാദ്ധ്യമങ്ങളോട് പറഞ്ഞു.
കേസില്‍ കക്ഷി ചേര്‍ന്നതില്‍ സംസ്‌ഥാന സര്‍ക്കാരിന്റെ ഭാഗത്ത് വീഴ്‌ചയുണ്ടായിട്ടില്ലെന്നും നിയമപരമായി കോടതിയെ എല്ലാവര്‍ക്കും സമീപിക്കാമെന്നും ശ്രീരാമകൃഷ്‌ണൻ പറഞ്ഞു. സഭയില്‍ നടന്നത് ശരിയാണെന്ന അഭിപ്രായമില്ല. അന്നത്തെ പ്രതികരണങ്ങള്‍ ഇപ്പോള്‍ ശരിയാണെന്ന് തോന്നണമെന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സുപ്രീം കോടതി വിധി സംസ്‌ഥാന സര്‍ക്കാരിന് തിരിച്ചടിയല്ലെന്നാണ് സിപിഎം ആക്‌ടിംഗ് സെക്രട്ടറി എ വിജയരാഘവന്‍ പ്രതികരിച്ചത്. കേസിലെ നിയമപരമായ കാര്യങ്ങളാണ് വിധിയിലുള്ളത്. മന്ത്രി വി ശിവന്‍കുട്ടിക്ക് എതിരെ നിലവില്‍ നടപടിയൊന്നും വന്നിട്ടില്ല.
കേസ് ഇനിയാണ് വിചാരണയിലേക്ക് നീങ്ങുന്നതെന്നും എ വിജയരാഘവന്‍ മാദ്ധ്യമങ്ങളോട് പറഞ്ഞു. നിയമസഭാ കയ്യാങ്കളി കേസില്‍ വി ശിവന്‍കുട്ടി ഉള്‍പ്പെടെ മുഴുവന്‍ പ്രതികളും വിചാരണ നേരിടണമെന്ന് നിര്‍ദ്ദേശിച്ചു കൊണ്ടാണ് സര്‍ക്കാരിന്റെ ഹരജി സുപ്രീം കോടതി തള്ളിയത്.
Read Also: ‘മന്ത്രിയായി തുടരുന്നത് ധാര്‍മികമല്ല’; ശിവൻകുട്ടിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം