ചെന്നൈ: തമിഴ്‌നാട്ടില്‍ അച്ഛനെയും മകനെയും കസ്‌റ്റഡിയില്‍ ക്രൂര മര്‍ദ്ദനത്തിനിരയാക്കി കൊന്ന കേസില്‍ സിബിഐ കുറ്റപത്രം സമര്‍പ്പിച്ചു. സംഭവം നടന്നു മൂന്നു മാസങ്ങള്‍ക്ക് ശേഷമാണ് 9 പോലീസുകാരെ പ്രതികളാക്കി സിബിഐ കുറ്റപത്രം സമര്‍പ്പിച്ചത്.
ഇവരെ കസ്‌റ്റഡിയില്‍ എടുത്ത സമയത്ത് ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന പോലീസുകാര്‍ അടക്കം പ്രതിപട്ടികയിലുണ്ട്. സ്‌റ്റേഷൻ ചുമതലയുള്ള ഒരു ഇൻസ്‌പെക്‌ടർ, രണ്ട് എസ്‌ഐമാര്‍, രണ്ട് ഹെഡ് കോൺസ്‌റ്റബിൾമാര്‍, നാല് കോൺസ്‌റ്റബിൾമാര്‍ എന്നിവരാണ് പട്ടികയിലുള്ളത്. ഇവര്‍ക്കൊപ്പം ജുഡിഷ്യല്‍ കസ്‌റ്റഡിയില്‍ ഉണ്ടായിരുന്ന എസ്‌ഐ മരണപ്പെട്ടിരുന്നു.
സംഭവം നടന്ന തൂത്തുകുടിയിലെ സാത്താങ്കുളം പോലീസ് സ്‌റ്റേഷനില്‍ ഉള്ളവരാണ് പ്രതി ചേര്‍ക്കപ്പെട്ടവര്‍. നിലവില്‍ ജുഡീഷ്യല്‍ കസ്‌റ്റഡിയിലാണിവര്‍. തൂത്തുക്കുടിയില്‍ വ്യാപാര സ്ഥാപനം നടത്തുകയായിരുന്ന ജയരാമന്‍ (58), മകന്‍ ബെനിക്‌സ് (31) എന്നിവരാണ് പോലീസ് മര്‍ദ്ദനത്തെ തുടര്‍ന്ന് മരണപ്പെട്ടത്. ഇതിനെ ശേഷം സംഭവത്തിനെതിരെ വന്‍ പ്രതിഷേധം ഉയര്‍ന്നിരുന്നു. സാമൂഹിക, സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ അടക്കം നടപടി ആവശ്യപ്പെട്ട് രംഗത്തു വന്നിരുന്നു.
Read Also: പ്രതിപക്ഷം ഒറ്റക്കെട്ടായി ജനവിരുദ്ധ സർക്കാരിനെ ചെറുക്കണം; പ്രശാന്ത് ഭൂഷൺ