ന്യൂഡെല്‍ഹി: രാജ്യത്ത് ഏറ്റവും കൂടുതല്‍ മനുഷ്യാവകാശ ലംഘനങ്ങള്‍ നടക്കുന്ന പ്രധാന സ്‌ഥലം പോലീസ് സ്‌റ്റേഷനുകളാണെന്ന് സുപ്രീം കോടതി ചീഫ് ജസ്‍റ്റിസ് എന്‍വി രമണ. കസ്‌റ്റഡി മര്‍ദ്ദനങ്ങളും ക്രൂരതകളും നമ്മുടെ നാട്ടില്‍ ഇപ്പോഴും തുടരുന്നുണ്ടെന്നും ചീഫ് ജസ്‍റ്റിസ് പറഞ്ഞു. നല്‍സ (നാഷണല്‍ ലീഗല്‍ സര്‍വീസ് അതോറിറ്റി) സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കവേയാണ് ചീഫ് ജസ്‍റ്റിസിന്റെ പ്രതികരണം.
നിയമസഹായമെന്നത് ഭരണഘടന അനുവദിച്ചു നല്‍കിയിരിക്കുന്ന അടിസ്‌ഥാന അവകാശമാണെന്ന് ജനങ്ങൾക്ക് ബോധ്യമുണ്ടായാൽ പോലീസിന്റെ അമിതാധികാര പ്രയോഗങ്ങള്‍ക്ക് ഒരു പരിധി വരെ തടയിടാൻ സാധിക്കും. അതോടൊപ്പം സൗജന്യമായി നിയമസഹായം ലഭിക്കാനുള്ള സാഹചര്യങ്ങളും ഒരുക്കണമെന്നും ജസ്‌റ്റിസ് എന്‍വി രമണ പറഞ്ഞു.
നിയമസഹായവും നിയമ വ്യവസ്‌ഥകളും വ്യക്‌തമാക്കുന്ന വിവിധ ബോര്‍ഡുകള്‍ പോലീസ് സ്‌റ്റേഷനുകളില്‍ സ്‌ഥാപിക്കുക വഴി ഇക്കാര്യത്തിൽ മാറ്റം കൊണ്ടുവരാൻ സാധിക്കും. കൂടാതെ പോലീസുകാര്‍ക്ക് വിവിധ വിഷയങ്ങളില്‍ ബോധ്യപ്പെടുത്തലും ബോധവൽക്കരണവും നടത്തേണ്ടത് ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Read also: കോവിഡ് നിയന്ത്രണ വിധേയം; ഡെൽഹിയിൽ സ്‌കൂളുകൾ ഭാഗികമായി തുറക്കുന്നു