തൃശൂർ: അച്ഛനൊപ്പം ട്രെയിനിൽ യാത്ര ചെയ്യുകയായിരുന്ന 16കാരിക്ക് നേരെയുണ്ടായ അതിക്രമത്തിൽ 3 പേരെ കസ്‌റ്റഡിയിലെത്തു. ചാലക്കുടി- തൃശൂർ സ്വദേശികളായ ജോയ്, സുരേഷ്, സിജോ എന്നിവരാണ് എറണാകുളം റെയിൽവേ പോലീസിന്റെ പിടിയിലായത്.
കഴിഞ്ഞ ശനിയാഴ്‌ച രാത്രി എറണാകുളത്ത് നിന്ന് വരുകയായിരുന്ന ഗുരുവായൂർ എക്‌സ്‌പ്രസിൽ വെച്ചാണ് തൃശൂർ സ്വദേശിനിക്ക് നേരെ അതിക്രമമുണ്ടായത്. പ്രതികള്‍ കുട്ടിയുടെ ശരീരത്തിൽ സ്‌പർശിക്കാൻ ശ്രമിക്കുകയും അശ്ളീലം പറയുകയും ചെയ്‌തെന്നാണ് പരാതി.
മദ്യപിച്ച, 50 വയസിന് മുകളിൽ പ്രായമുള്ളവരാണ് കുട്ടിയോട് മോശമായി പെരുമാറിയതെന്നും പരാതിയില്‍ വ്യക്‌തമാക്കിയിരുന്നു. അതിക്രമം ചെറുത്ത മലപ്പുറം സ്വദേശി ഫാസിലിനും മർദ്ദനമേറ്റിരുന്നു.
അതേസമയം റെയിൽവേ ഗാർഡിനോട് പരാതിപ്പെട്ടിട്ടും ആ സമയത്ത് പോലീസിനെ അറിയിക്കാൻ പോലും തയ്യാറായിരുന്നില്ലെന്ന് പിതാവ് ആരോപിച്ചിരുന്നു. സംഭവത്തിൽ തൃശൂർ റെയിൽവേ പൊലീസ് പോക്‌സോ വകുപ്പ് പ്രകാരമാണ് കേസെടുത്തത്.
Most Read: മഹാരാഷ്‌ട്രയിൽ ഫഡ്‌നാവിസ് മുഖ്യമന്ത്രി; ഉപമുഖ്യമന്ത്രിയായി ഏക്‌നാഥ് ഷിൻഡെ