മട്ടാഞ്ചേരിയിലെ വിപ്ളവം പറയുന്ന ‘തുറമുഖം’; ടീസറിന് വൻ വരവേൽപ്പ്

By Staff Reporter, Malabar News
thuramukham-malabarnews
Ajwa Travels

രാജീവ് രവിയും നിവിൻ പോളിയും ഒന്നിക്കുന്ന ഏറ്റവും പുതിയ ചിത്രം തുറമുഖത്തിന്റെ ടീസർ പുറത്തുവിട്ടു. കമ്മട്ടിപ്പാടത്തിന് ശേഷം രാജീവ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നിവിന് പുറമെ മലയാളത്തിലെ വലിയ താരനിര തന്നെ അണിനിരക്കുന്നുണ്ട്.

ഇന്ന് തിയേറ്ററുകളിൽ റിലീസ് ചെയ്യാൻ തീരുമാനിച്ചിരുന്ന ചിത്രം കോവിഡ് വ്യാപനം കാരണം നീട്ടി വയ്‌ക്കുകയായിരുന്നു. എന്നാൽ ആരാധകരെ നിരാശപ്പെടുത്താതെ ടീസർ പുറത്തു വിടുകയായിരുന്നു അണിയറ പ്രവർത്തകർ.

ജോജു ജോർജ്, നിമിഷ സജയൻ, ഇന്ദ്രജിത്ത് സുകുമാരൻ, അർജുൻ അശോകൻ, പൂർണിമ ഇന്ദ്രജിത്ത്, സുദേവ് നായർ, മണികണ്‌ഠൻ ആചാരി, ദർശന രാജേന്ദ്രൻ, സെന്തിൽ കൃഷ്‌ണ തുടങ്ങി ഒരുപിടി മികച്ച താരങ്ങളാണ് ചിത്രത്തിൽ അണിനിരക്കുന്നത്. വൈറസിന് ശേഷം പൂർണിമ-ഇന്ദ്രജിത്ത് താരജോഡികൾ ഒരുമിച്ച് അഭിനയിക്കുന്നു എന്ന പ്രത്യേകതയും തുറമുഖത്തിനുണ്ട്.

റിലീസിന് മുൻപേ തന്നെ ഏറെ ചർച്ച ചെയ്യപ്പെട്ട ചിത്രം കൂടിയാണ് തുറമുഖം. അൻപതാമത് റോട്ടർഡാം ഫെസ്‌റ്റിവലിൽ ബിഗ് സ്‌ക്രീൻ മൽസര വിഭാഗത്തിലേക്ക് ചിത്രം തിരഞ്ഞെടുക്കപ്പെട്ടിരുന്നു. വിവിധ രാജ്യങ്ങളിൽ നിന്നായി തിരഞ്ഞെടുക്കപ്പെട്ട 15 സിനിമകളിലൊന്നാണ് ‘തുറമുഖം’.

തെക്കേപ്പാട്ട് ഫിലിംസിന്റെ ബാനറിൽ സുകുമാർ തെക്കേപ്പാട്ടാണ് ചിത്രം നിർമിച്ചത്. ഗോപൻ ചിദംബരമാണ് തിരക്കഥയൊരുക്കിയത്. രാജീവ് രവി തന്നെയാണ് ക്യാമറ കൈകാര്യം ചെയ്‌തിരിക്കുന്നത്‌. 1940-50 കാലഘട്ടത്തിൽ മട്ടാഞ്ചേരിയിൽ നടന്ന സംഭവ വികാസങ്ങളാണ് ചിത്രത്തിന്റെ പ്രമേയം. ചിത്രത്തിന്റെ തിരക്കഥ എഴുതിയ ഗോപൻ ചിദംബരത്തിന്റെ പിതാവ് കെഎൻ ചിദംബരത്തിന്റെ നോവലാണ് ചിത്രത്തിന് അടിസ്‌ഥാനം.

Read Also: ലാലിഗ; അത്‍ലറ്റിക്കോ കിരീടത്തിനരികെ, റയലിന് ഇന്ന് നിർണായകം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE