ന്യൂഡെല്‍ഹി: ടൂള്‍കിറ്റ് കേസില്‍ അറസ്‌റ്റിലായ കോളേജ് വിദ്യാർഥി ദിഷാ രവിയെ പൊലീസ് കസ്‌റ്റഡിയില്‍ വിട്ടതില്‍ മജിസ്‌ട്രേറ്റ് കൃത്യവിലോപം നടത്തിയെന്ന് നിയമവിദഗ്‌ധര്‍. ഡെല്‍ഹി പട്യാല ഹൗസ് കോടതിയില്‍ ഹാജരാക്കിയപ്പോള്‍ ദിഷാ രവിക്കു വേണ്ടി അഭിഭാഷകര്‍ ആരും ഹാജരായിരുന്നില്ല.
ഇത്തരം സാഹചര്യങ്ങളിൽ ജുഡീഷ്യൽ കസ്‌റ്റഡിയിൽ വിടാനുള്ള ഉത്തരവിന് പകരം ദിഷയെ പൊലീസ് കസ്‌റ്റഡിയില്‍ വിട്ട മജിസ്‌ട്രേറ്റിന്റെ നടപടി തെറ്റാണെന്ന് മുതിര്‍ന്ന അഭിഭാഷക റബേക്ക ജോണ്‍ ഫേസ്ബുക് കുറിപ്പിൽ പറഞ്ഞു.
അതേസമയം കേസിൽ അഭിഭാഷകയും പരിസ്‌ഥിതി പ്രവർത്തകയുമായ നികിത ജേക്കബിനെതിരെ ഡൽഹി ഹൈക്കോടതി ജാമ്യമില്ലാ വകുപ്പ് പ്രകാരം അറസ്‌റ്റ് വാറണ്ട് പുറപ്പെടുപ്പിച്ചു. ഡൽഹി പോലീസിന്റെ അപേക്ഷയെ തുടർന്നാണ് ഹൈക്കോടതി വാറണ്ട് പുറപ്പെടുവിച്ചത്. വിദേശ സെലിബ്രിറ്റികൾക്ക് കാർഷിക നിയമങ്ങൾക്കെതിരെ ക്യാംപയിൻ നടത്താൻ സൗകര്യമൊരുക്കി എന്നാണ് നികിതക്കെതിരായ ആരോപണം.
Read also: ടൂൾകിറ്റ് കേസ്; മലയാളി അഭിഭാഷക നികിത ജേക്കബിന് അറസ്‌റ്റ് വാറണ്ട്