തിരുവനന്തപുരം: ട്രാവൻകൂർ ടൈറ്റാനിയം അഴിമതിയിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടു കൊണ്ട് ജീവനക്കാരൻ സമർപ്പിച്ച ഹരജി കേരളാ ഹൈക്കോടതി ഇന്ന് പരിഗണിക്കും. മാലിന്യ സംസ്‌കരണ പ്ളാന്റിനായി യന്ത്രങ്ങൾ ഇറക്കുമതി ചെയ്‌ത വകയിൽ 120 കോടി രൂപയുടെ അഴിമതി നടത്തി എന്നാണ് പരാതി. വിജിലൻസ് ശുപാർശയെ തുടർന്ന് കേസ് സിബിഐക്ക് കൈമാറാൻ നേരത്തെ സംസ്‌ഥാന സർക്കാർ കേന്ദ്രത്തിന്റെ അനുമതി തേടിയിരുന്നു. എന്നാൽ, സിബിഐ ഇതുവരെ കേസ് ഏറ്റെടുത്തിരുന്നില്ല. തുടർന്നാണ് ടൈറ്റാനിയത്തിലെ മുൻ ജീവനക്കാരൻ ഹരജിയുമായി ഹൈക്കോടതിയെ സമീപിച്ചത്.
Also Read: പോലീസിന്റെ ഭാഗത്ത് നിന്നും പിഴവ്; വിമര്‍ശനവുമായി ഭാഗ്യലക്ഷ്‍മി
ഉമ്മൻചാണ്ടിയുടെ ഭരണകാലത്താണ് ട്രാവൻകൂർ ടൈറ്റാനിയം അഴിമതി ആരോപണം ഉയരുന്നത്. അന്നത്തെ വ്യവസായ മന്ത്രി വി.കെ ഇബ്രാഹിം കുഞ്ഞ് ആയിരുന്നു. 86 കോടിയുടെ അഴിമതി നടന്നതായി വിജിലൻസ് കണ്ടെത്തിയിരുന്നു. ഹരജി കേരളാ ഹൈക്കോടതി സിംഗിൾ ബെഞ്ച് ഇന്ന് പരിഗണിക്കും.