ബൈഡന്റെ അമേരിക്ക ചൈനയുടേതും: ട്രംപ്

By News Desk, Malabar News
Trump about Biden
Joe Biden, Donald Trump
Ajwa Travels

വാഷിങ്ടന്‍: ജോ ബൈഡനെതിരെ അടുത്ത ആരോപണവുമായി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് രംഗത്ത്. 2020 നവംബര്‍ 3 ന് നടക്കുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ജോ ബൈഡന്‍ അധികാരത്തില്‍ എത്തിയാല്‍ അമേരിക്ക ചൈനക്ക് സ്വന്തമാകുമെന്ന് ട്രംപ് ടെലിവിഷന്‍ അഭിമുഖത്തില്‍ പറഞ്ഞു. ഡെമോക്രാറ്റിക്ക് പാര്‍ട്ടിയില്‍ നിന്നുള്ള പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായ ബൈഡന്റെ നാമനിര്‍ദേശം ഔദ്യോഗികമായി സ്വീകരിച്ചതിനു പിന്നാലെയാണ് ട്രംപിന്റെ പുതിയ ആരോപണം. ‘അമേരിക്കയെ കീറിമുറിക്കാന്‍’ കാത്തിരിക്കുന്ന ഒരു പാര്‍ട്ടിക്കും രാജ്യത്തെ നയിക്കാന്‍ കഴിയില്ലെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ കുറേ കാലങ്ങളായി ചൈനയോടുള്ള തന്റെ കടുത്ത സമീപനത്തെ ചൂണ്ടിക്കാട്ടിയ ട്രംപ് ബൈഡന്‍ വിജയിക്കാന്‍ ചൈന കഠിനമായി പരിശ്രമിക്കുന്നുണ്ടെന്നും പറഞ്ഞു. ഈ തിരഞ്ഞെടുപ്പില്‍ കൈകടത്താനുള്ള ചൈനയുടെ പദ്ധതിയെ കുറിച്ച് യുഎസ് ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ടെന്നും ട്രംപ് പ്രസ്താവിച്ചു. പ്രസിഡന്റ് എന്ന നിലയില്‍ കോടിക്കണക്കിന് ഡോളര്‍ ചൈനയില്‍ നിന്ന് നികുതിയായി താന്‍ ഈടാക്കുന്നുണ്ടെന്നും ഇത് യുഎസിലെ കര്‍ഷകര്‍ക്ക് പ്രയോജനപ്പെടുത്തിയെന്നും അദ്ദേഹം പറഞ്ഞു. പതിറ്റാണ്ടുകളായി ചൈന അമേരിക്കയെ തകര്‍ക്കാന്‍ ശ്രമിക്കുന്നുണ്ടെന്ന് ആരോപിച്ച ട്രംപ്, നാഷണല്‍ കണ്‍വെന്‍ഷനിലെ ബൈഡന്റെ പ്രസംഗത്തെ കുറിച്ചും പരാമര്‍ശിച്ചു. ചൈനയെക്കുറിച്ച് ബൈഡന്‍ ഒന്നും തന്നെ സംസാരിച്ചിട്ടില്ലെന്നും അതിനാല്‍ ജോ ബൈഡന്‍ ചൈനയുടെ പക്ഷത്താണെന്നും ട്രംപ് പറഞ്ഞു. താന്‍ വിജയിക്കണമെന്ന് ചൈന ആഗ്രഹിക്കുന്നുണ്ടെങ്കില്‍ അത് അധിക്ഷേപമാണെന്നും അദ്ദേഹം വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE