പാനൂർ: കൊലക്കേസുകളിൽ പ്രതികളായ സിപിഎം പ്രവർത്തകർ ദുരൂഹ സാഹചര്യത്തിൽ മരണപ്പെടുന്നത് പരിശോധിക്കണമെന്ന് യുഡിഎഫ്. പല കേസുകളിലും പ്രതി ചേർക്കുന്ന ഒരാളുടെ മരണത്തോട് കൂടി കേസ് അന്വേഷണം നിലക്കുകയാണെന്നും യുഡിഎഫ് നേതാക്കൾ ആരോപിച്ചു. മുസ്‌ലിം ലീഗ് പ്രവർത്തകൻ മൻസൂറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് പാനൂരിൽ സംഘടിപ്പിച്ച പ്രതിഷേധ യോഗത്തിലായിരുന്നു യുഡിഎഫിന്റെ പ്രതികരണം.
മൻസൂർ വധക്കേസിലെ രണ്ടാം പ്രതി രതീഷിനെ ആത്‌മഹത്യ ചെയ്‌ത നിലയിൽ കണ്ടെത്തിയതോടെയാണ് പല നേതാക്കളും പ്രവർത്തകരും ഈ രീതിയിൽ സംശയം പ്രകടിപ്പിച്ചത്. ചില നേതാക്കൾ സമൂഹ മാദ്ധ്യമങ്ങളിലൂടെയും ഈ സംശയം പ്രകടിപ്പിച്ചു.
ലോക്കൽ പോലീസ് അന്വേഷിക്കും മുൻപ് കേസ് ക്രൈം ബ്രാഞ്ചിന് കൈമാറിയത് തെളിവ് നശിപ്പിക്കാനും കേസ് അട്ടിമറിക്കാനുമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. ഐപിഎസ് ഉദ്യോഗസ്‌ഥന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം വേണമെന്ന ആവശ്യം അദ്ദേഹം ആവർത്തിച്ചു. പാനൂരിൽ നടന്ന പ്രതിഷേധ യോഗം ചെന്നിത്തല ഉൽഘാടനം ചെയ്‌തു.
Also Read: ‘ഏത് സംഘം അന്വേഷിച്ചാലും നീതി കിട്ടണം’; മൻസൂറിന്റെ സഹോദരൻ മുഹ്‌സിൻ