മലപ്പുറം: തദ്ദേശ സ്‌ഥാപനങ്ങളിലെ ഉപതിരഞ്ഞെടുപ്പിൽ ജില്ലയിൽ രണ്ടിടത്ത് യുഡിഎഫിനും, ഒരിടത്ത് എൽഡിഎഫിനും ജയം. ആലംകോട്, കണ്ണമംഗലം എന്നിവിടങ്ങളിലാണ് യുഡിഎഫ് വിജയിച്ചത്. വള്ളിക്കുന്ന് മണ്ഡലത്തിലാണ് എൽഡിഎഫ് ജയിച്ചത്.
ആലംകോട് പഞ്ചായത്തിലെ ഏഴാം വാര്‍ഡിലാണ് യുഡിഎഫ് സ്‌ഥാനാര്‍ഥി ശശി പൂക്കൈപ്പുറത്ത് എല്‍ഡിഎഫ് സ്‌ഥാനാര്‍ഥി കെസി ജയന്തിയെ 215 വോട്ടിനാണ് തോല്‍പ്പിച്ചത്. എല്‍ഡിഎഫിന് സീറ്റ് നഷ്‌ടം ആയെങ്കിലും ഭരണമാറ്റം ഉണ്ടാകില്ല. നിലവില്‍ എല്‍ഡിഎഫിന് 10 സീറ്റും യുഡിഎഫിന് 9 സീറ്റും ആണുള്ളത്. കൂടാതെ കണ്ണമംഗലം പഞ്ചായത്തിലെ 19ആം വാര്‍ഡ് യുഡിഎഫ് നിലനിര്‍ത്തി. 279 വോട്ട് ഭൂരിപക്ഷത്തില്‍ കോണ്‍ഗ്രസിലെ സികെ അഹമ്മദാണ് വിജയിച്ചത്.
വള്ളിക്കുന്ന് ഗ്രാമപഞ്ചായത്തിലെ പരുത്തിക്കാട് ഒന്‍പതാം വാര്‍ഡ് യുഡിഎഫില്‍ നിന്നും എല്‍ഡിഎഫ് പിടിച്ചെടുത്തു. ഉപതിരഞ്ഞെടുപ്പില്‍ 280 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് എല്‍ഡിഎഫ് സ്‌ഥാനാര്‍ഥി പിഎം രാധാകൃഷ്‌ണന്‍ ജയിച്ചത്. ഇവിടെയും ഭരണമാറ്റം ഉണ്ടാകില്ല.
Read also: രാജീവ് ഗാന്ധി വധക്കേസിൽ പേരറിവാളന് മോചനം; വിടുതൽ 32 വർഷങ്ങൾക്ക് ശേഷം