ജനീവ: റഷ്യയുടെ യുക്രൈൻ അധിനിവേശത്തെ തുടർന്നുണ്ടായ യുദ്ധക്കുറ്റങ്ങളെ കുറിച്ച് അന്വേഷിക്കാൻ ഐക്യരാഷ്‌ട്ര സംഘടന (യുഎൻ). ഇതിനായി പ്രത്യേക കമ്മീഷനെ നിയോഗിക്കും. ഇത് സംബന്ധിച്ച യുഎൻ മനുഷ്യാവകാശ സമിതിയുടെ പ്രമേയത്തെ റഷ്യയും എറിത്രിയയും എതിർത്തു. 47 അംഗ സമിതിയിലെ 32 അംഗ രാജ്യങ്ങൾ പ്രമേയത്തെ അനുകൂലിച്ചു. ചൈന, വെനസ്വേല, ക്യൂബ എന്നിവയുൾപ്പടെ 13 അംഗങ്ങൾ വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നു.
ശരിയായ ലക്ഷ്യത്തിനായി വോട്ട് ചെയ്‌ത എല്ലാവർക്കും നന്ദി പറയുന്നെന്നും ലോകം മുഴുവൻ റഷ്യക്ക് എതിരാണെന്നും യുക്രൈൻ അംബാസഡർ പറഞ്ഞു. ഇതിനിടെ റഷ്യക്കെതിരെ ഉപരോധങ്ങൾ കടുപ്പിക്കുന്നത് സാഹചര്യം കൂടുതൽ സങ്കീർണമാക്കുമെന്ന മുന്നറിയിപ്പുമായി റഷ്യൻ പ്രസിഡണ്ട് വ്‌ളാഡിമിർ പുടിൻ രംഗത്തെത്തി. റഷ്യയുമായുള്ള ബന്ധം സാധാരണ നിലയിലാക്കാൻ അയൽ രാജ്യങ്ങൾ ശ്രമിക്കണമെന്നും പുടിൻ പറഞ്ഞു.
Most Read: നയതന്ത്ര ഉദ്യോഗസ്‌ഥരുടേത് പൊള്ളയായ വാക്കുകൾ; തന്നെ സഹായിച്ചില്ലെന്ന് വെടിയേറ്റ ഇന്ത്യൻ വിദ്യാർഥി