യുപി ഗോരഖ്‌നാഥ് ക്ഷേത്ര ആക്രമണം; പ്രതിക്ക് ഐഎസ് ബന്ധമെന്ന് പോലീസ്

By Staff Reporter, Malabar News
up-attack
Ajwa Travels

ലക്‌നൗ: ഉത്തര്‍പ്രദേശിലെ ഗോരഖ്‌നാഥ് ക്ഷേത്രത്തിലെ സുരക്ഷാ ഉദ്യോഗസ്‌ഥര്‍ക്ക് നേരെയുണ്ടായ ആക്രമണവുമായി ബന്ധപ്പെട്ട് അറസ്‌റ്റിലായ പ്രതിക്ക് തീവ്രവാദ സംഘടനയായ ഇസ്‌ലാമിക് സ്‌റ്റേറ്റ് ഓഫ് ഇറാഖ് ആന്‍ഡ് സിറിയയുമായി ബന്ധമുണ്ടെന്ന് യുപി ആന്റി ടെററിസ്‌റ്റ് സ്‌ക്വാഡ് (യുപിഎടിഎസ്). കേസില്‍ പ്രതിയായ മുര്‍താസ അബ്ബാസി തന്റെ അക്കൗണ്ടില്‍ നിന്ന് 8.5 ലക്ഷം രൂപ ഭീകര സംഘടനയായ ഐഎസിന്റെ അനുഭാവികള്‍ക്ക് കൈമാറിയിട്ടുണ്ടെന്ന് യുപിഎടിഎസ് പറഞ്ഞു.

ഭീകര സംഘടനയായ ഐഎസ്‌ഐഎസിനൊപ്പം പോരാടുമെന്ന് മുര്‍താസ പ്രതിജ്‌ഞയെടുത്തിരുന്നുവെന്ന് ഉത്തര്‍പ്രദേശ് പോലീസ് പറഞ്ഞു. ഐഎസ് ഭീകരനും പ്രചാരണ പ്രവര്‍ത്തകനുമായ മെഹന്ദി മസൂദുമായി മുര്‍താസ അബ്ബാസി സോഷ്യല്‍ മീഡിയ വഴി ബന്ധപ്പെട്ടിരുന്നതായും പോലീസ് കൂട്ടിച്ചേര്‍ത്തു.

സോഷ്യല്‍ മീഡിയ വഴിയായിരുന്നു വിദേശത്തുള്ള ഐസ്‌ഐഎസിന്റെ പോരാളികളുമായും അനുകൂലികളുമായും മുര്‍താസ നിരന്തരം ബന്ധപ്പെട്ടിരുന്നതെന്നും ചോദ്യം ചെയ്യലില്‍, എകെ 47, 54 കാര്‍ബൈന്‍ ഉള്‍പ്പെടെ നിരവധി ആയുധങ്ങളെക്കുറിച്ച് ഇന്റര്‍നെറ്റില്‍ ലേഖനങ്ങള്‍ വായിച്ചിട്ടുണ്ടെന്നും മുര്‍താസ വെളിപ്പെടുത്തിയതായി യുപി പോലീസ് അവകാശപ്പെടുന്നു.

ഐഐടി ബിരുദധാരിയായ അബ്ബാസി ഏപ്രില്‍ 3നാണ് ഗോരഖ്‌നാഥ് ക്ഷേത്രപരിസരത്ത് പ്രവേശിച്ച് സുരക്ഷ ഉദ്യോഗസ്‌ഥരെ ആക്രമിച്ചത്. ആക്രമണത്തില്‍ രണ്ട് കോണ്‍സ്‌റ്റബിള്‍മാര്‍ക്ക് പരുക്കേറ്റിരുന്നു. യുഎപിഎ ഉള്‍പ്പടെയുള്ള വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തത്. തുടര്‍ന്ന് ആന്റി ടെററിസ്‌റ്റ് സ്‌ക്വാഡിന് കൈമാറുകയായിരുന്നു.

Read Also: കെഎസ്‌ആർടിസി നിരക്ക് പുതുക്കി; നാളെ മുതൽ പ്രാബല്യത്തിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE