സിറിയയിൽ യുഎസിന്റെ ബോംബാക്രമണം; ഇറാന് മുന്നറിയിപ്പ്

By Staff Reporter, Malabar News
syriabomb-us
Ajwa Travels

വാഷിംഗ്‌ടൺ: യുഎസ്‌ പ്രസിഡണ്ടായി ജോ ബൈഡന്‍ ചുമതലയേറ്റ്‌ ഒരു മാസം പിന്നിടുന്ന വേളയിൽ‌ സിറിയയില്‍ ബോംബാക്രമണം നടത്തി അമേരിക്ക. ഇറാന്‍ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന തീവ്രവാദ സംഘങ്ങള്‍ക്ക്‌ നേരെയാണ്‌ ബോംബാക്രമണം. തീവ്രമായ ആക്രമണം നടത്തിയിട്ടില്ലെന്നും ആളപായം ഉണ്ടായതായി വിവരം ലഭിച്ചിട്ടില്ലെന്നും വാര്‍ത്ത ഏജന്‍സിയായ റോയിറ്റേഴ്‌സ്‌ റിപ്പോര്‍ട് ചെയ്‌തു.

കിഴക്കന്‍ സിറിയയിലെ ഇറാനിയന്‍ പിന്തുണയുളള ഭീകരവാദ സംഘങ്ങള്‍ക്ക്‌ നേരെ കഴിഞ്ഞ ദിവസമാണ് ബോംബാക്രമണം നടന്നത്. എന്നാൽ ആക്രമണം യുഎസ്‌ പ്രസിഡണ്ട് ജോ ബൈഡന്റെ അനുമതിയോടെ ആയിരുന്നുവെന്ന്‌ പെന്റഗണ്‍ വക്‌താവ്‌ ജോണ്‍ കിര്‍ബി പിന്നീട് സ്‌ഥിരീകരിക്കുകയാണ് ഉണ്ടായത്. ഹിസ്‌ബുളളയടക്കം നിരവധി ഭീകരസംഘടനകളാണ്‌ സിറിയ ഇറാന്‍ അതിര്‍ത്തിയോട്‌ ചേര്‍ന്ന്‌ പ്രവര്‍ത്തിക്കുന്നത്‌.

അധികാരമേറ്റതിന് ശേഷം ഇറാനുമായി സമാധാന ചര്‍ച്ചകള്‍ ആരംഭിക്കുമെന്ന്‌ ബൈഡന്‍ സൂചന നല്‍കിയതിനു പിന്നാലെയാണ്‌ ഇറാന്റെ പിന്തുണയുളള ഭീകരസംഘടനകള്‍ക്ക്‌ നേരെ യുഎസ് വ്യോമാക്രമണം നടത്തിയത്.

ട്രംപിന്റെ അമേരിക്കയല്ല ഇപ്പോഴുളളതെന്ന്‌ ഓര്‍മപ്പെടുത്താനാണ്‌ ഇത്തരം നീക്കങ്ങള്‍ നടത്തുന്നതെന്ന്‌ മുതിർന്ന യുഎസ്‌ സൈനിക ഉദ്യോഗസ്‌ഥന്‍ പറഞ്ഞതായി റോയിറ്റേഴ്‌സ് റിപ്പോർട് ചെയ്യുന്നു. എന്നാൽ ഇറാനുമായുളള ബന്ധത്തെ ഇത് എങ്ങനെ സ്വാധീനിക്കുമെന്ന്‌ നിരീക്ഷിക്കുകയാണ്‌ ലോകരാഷ്‌ട്രങ്ങൾ.

Read Also: കൊള്ള നടക്കാത്തതിൽ മുഖ്യമന്ത്രിക്ക് ഇച്ഛാഭംഗം; ചെന്നിത്തല

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE