വാഷിംഗ്‌ടൺ: യുഎസ് പ്രസിഡണ്ടായി ജോ ബൈഡന്‍ ചുമതലയേറ്റ് ഒരു മാസം പിന്നിടുന്ന വേളയിൽ സിറിയയില്‍ ബോംബാക്രമണം നടത്തി അമേരിക്ക. ഇറാന്‍ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന തീവ്രവാദ സംഘങ്ങള്‍ക്ക് നേരെയാണ് ബോംബാക്രമണം. തീവ്രമായ ആക്രമണം നടത്തിയിട്ടില്ലെന്നും ആളപായം ഉണ്ടായതായി വിവരം ലഭിച്ചിട്ടില്ലെന്നും വാര്‍ത്ത ഏജന്‍സിയായ റോയിറ്റേഴ്‌സ് റിപ്പോര്‍ട് ചെയ്‌തു.
കിഴക്കന്‍ സിറിയയിലെ ഇറാനിയന്‍ പിന്തുണയുളള ഭീകരവാദ സംഘങ്ങള്‍ക്ക് നേരെ കഴിഞ്ഞ ദിവസമാണ് ബോംബാക്രമണം നടന്നത്. എന്നാൽ ആക്രമണം യുഎസ് പ്രസിഡണ്ട് ജോ ബൈഡന്റെ അനുമതിയോടെ ആയിരുന്നുവെന്ന് പെന്റഗണ്‍ വക്‌താവ് ജോണ്‍ കിര്‍ബി പിന്നീട് സ്‌ഥിരീകരിക്കുകയാണ് ഉണ്ടായത്. ഹിസ്‌ബുളളയടക്കം നിരവധി ഭീകരസംഘടനകളാണ് സിറിയ ഇറാന്‍ അതിര്‍ത്തിയോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നത്.
അധികാരമേറ്റതിന് ശേഷം ഇറാനുമായി സമാധാന ചര്‍ച്ചകള്‍ ആരംഭിക്കുമെന്ന് ബൈഡന്‍ സൂചന നല്‍കിയതിനു പിന്നാലെയാണ് ഇറാന്റെ പിന്തുണയുളള ഭീകരസംഘടനകള്‍ക്ക് നേരെ യുഎസ് വ്യോമാക്രമണം നടത്തിയത്.
ട്രംപിന്റെ അമേരിക്കയല്ല ഇപ്പോഴുളളതെന്ന് ഓര്‍മപ്പെടുത്താനാണ് ഇത്തരം നീക്കങ്ങള്‍ നടത്തുന്നതെന്ന് മുതിർന്ന യുഎസ് സൈനിക ഉദ്യോഗസ്‌ഥന്‍ പറഞ്ഞതായി റോയിറ്റേഴ്‌സ് റിപ്പോർട് ചെയ്യുന്നു. എന്നാൽ ഇറാനുമായുളള ബന്ധത്തെ ഇത് എങ്ങനെ സ്വാധീനിക്കുമെന്ന് നിരീക്ഷിക്കുകയാണ് ലോകരാഷ്‌ട്രങ്ങൾ.
Read Also: കൊള്ള നടക്കാത്തതിൽ മുഖ്യമന്ത്രിക്ക് ഇച്ഛാഭംഗം; ചെന്നിത്തല