തിരുവനന്തപുരം: കേരളത്തിന്റെ മൽസ്യസമ്പത്ത് കൊള്ളയടിച്ച് പണം തട്ടാനുള്ള പദ്ധതി പൊളിഞ്ഞു പോയതിന്റെ ഇച്ഛാഭംഗമാണ് മുഖ്യമന്ത്രിക്കെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. നടപടികളിൽ തെറ്റില്ലെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ വാദം ജനം തിരിച്ചറിയുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
സംസ്‌ഥാനത്തിന്റെ മൽസ്യനയത്തിന് വിരുദ്ധമായ ധാരണാപത്രത്തിലാണ് സംസ്‌ഥാന സർക്കാർ ഒപ്പുവെച്ചത്. എന്നിട്ടും സർക്കാർ നടപടികളിൽ ഒരു തെറ്റുമില്ലെന്നാണ് മുഖ്യമന്ത്രി പറയുന്നത്. ആ കൊള്ള ശ്രമം പുറത്തുകൊണ്ടുവരികയും അതു തടയുകയും ചെയ്‌ത പ്രതിപക്ഷ നേതാവ് തെറ്റായ കാര്യമാണ് ചെയ്‌തതെന്നാണ് മുഖ്യമന്ത്രി പറയുന്നത്, ചെന്നിത്തല പറഞ്ഞു.
നമ്മുടെ കടൽസമ്പത്ത് ഒരു അമേരിക്കൻ കമ്പനി കൊള്ളയടിച്ചുകൊണ്ട് പോകുന്നത് തടയുന്നത് തെറ്റാണെങ്കിൽ നാടിന് വേണ്ടി അത്തരം തെറ്റുകൾ താൻ ഇനിയും ചെയ്യുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
Read also: ലൈഫ് ഭവനങ്ങൾക്ക് സുരക്ഷ ഉറപ്പാക്കി സർക്കാർ; ഇൻഷുറൻസ് പദ്ധതിക്ക് തുടക്കം