യു.എസില്‍ വൈസ് പ്രസിഡന്റ് സ്‌ഥാനാർഥികള്‍ തമ്മിലുള്ള സംവാദത്തിന് തുടക്കമായി

By News Desk, Malabar News
Kamala harris_about-afghan
Ajwa Travels

വാഷിങ്ടണ്‍: യു.എസ്. തെരഞ്ഞെടുപ്പിന്റെ ഭാഗമായി വൈസ് പ്രസിഡന്റ് സ്‌ഥാനാർഥികള്‍ തമ്മിലുള്ള സംവാദത്തിന് തുടക്കമായി. ഇന്ത്യന്‍ വംശജയായ റിപ്പബ്ലിക്കന്‍ സ്‌ഥാനാർഥി കമല ഹാരിസും ഡെമോക്രാറ്റിക് സ്‌ഥാനാർഥി മൈക്ക് പെന്‍സും തമ്മിലാണ് സംവാദം.

സംവാദത്തില്‍ ട്രംപ് ഭരണകൂടത്തിനെതിരെ കമല ഹാരിച്ച് ആഞ്ഞടിച്ചു. കോവിഡ് പ്രതിരോധത്തില്‍ ട്രംപ് ഭരണകൂടത്തിന് ചരിത്രത്തിലെ വലിയ പിഴവുകളാണ് ഉണ്ടായതെന്ന് കമല ആരോപിച്ചു. ട്രംപ് ഭരണകൂടം എല്ലാ മേഖലകളിലും പരാജയമായിരുന്നു എന്നും അവര്‍ തുറന്നടിച്ചു.

കോവിഡിനെതിരായ മുന്നണി പോരാളികളെ ത്യാഗം ചെയ്യാന്‍ വിധിക്കപ്പെട്ടവര്‍ ആയാണ് ട്രംപ് ഭരണകൂടം കണക്കാക്കുന്നത്. കോവിഡ് ഭീഷണി ഉയരുമ്പോഴും ശക്തമായ നടപടികള്‍ സ്വീകരിക്കാന്‍ വൈറ്റ് ഹൗസ് തയാറാകുന്നില്ലെന്ന് കമല കുറ്റപ്പെടുത്തി. കോവിഡ് തട്ടിപ്പാണെന്നാണ് പ്രസിഡന്റ് ആരോപിച്ചത്. രോഗത്തിന്റെ ഗൗരവം കുറച്ച് കാട്ടാനാണ് ട്രംപ് ശ്രമിച്ചതെന്നും കമല ഹാരിസ് പറഞ്ഞു.

National News: എം രാജേശ്വര റാവു റിസര്‍വ് ബാങ്ക് ഡെപ്യൂട്ടി ഗവര്‍ണറായി നിയമിതനായി

അതേസമയം, കോവിഡ് ഭീഷണി ഉയര്‍ന്ന ആദ്യ നാളുകളില്‍ തന്നെ ട്രംപ് ഭരണകൂടം മികച്ച നടപടികളാണ് സ്വീകരിച്ചതെന്ന് മറുപടിയായി എതിര്‍ സ്‌ഥാനാർഥി മൈക്ക് പെന്‍സ് അവകാശപ്പെട്ടു. ചൈനയിലെ വുഹാനില്‍ രോഗം പടര്‍ന്നപ്പോള്‍ തന്നെ ജനവരി 31 ഓടെ ചൈനയില്‍ നിന്നുള്ള യാത്രകള്‍ക്ക് രാജ്യത്ത് നിരോധനം ഏര്‍പ്പെടുത്തിയിരുന്നു എന്ന് പെന്‍സ് ചൂണ്ടിക്കാട്ടി.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE