ന്യൂഡെൽഹി: പുതിയ കോവിഡ് വകഭേദമായ എക്‌സ്ഇയുടെ സാന്നിധ്യത്തെ തുടർന്ന് പൊതു സ്‌ഥലങ്ങളിൽ മാസ്‌കിന്റെ ഉപയോഗം പ്രോൽസാഹിപ്പിക്കണമെന്ന് വ്യക്‌തമാക്കി ആരോഗ്യ വിദഗ്‌ധർ. കോവിഡിന്റെ മറ്റ് വകഭേദങ്ങളേക്കാൾ കൂടുതൽ വ്യാപന ശേഷിയുള്ളതാണ് എക്‌സ്ഇ വകഭേദമെന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അതിനാൽ തന്നെ മാസ്‌കിന്റെ ഉപയോഗം വർധിപ്പിക്കണമെന്നാണ് അധികൃതർ വ്യക്‌തമാക്കുന്നത്.
ഒമൈക്രോൺ വ്യാപനത്തെ തുടർന്ന് രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണത്തിൽ വലിയ ഉയർച്ച ഉണ്ടായിരുന്നു. എന്നാൽ നിലവിൽ രോഗബാധിതരുടെ എണ്ണം കുറഞ്ഞിട്ടുണ്ട്. കൂടാതെ ഇന്ത്യയിൽ നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും അധികൃതർ വ്യക്‌തമാക്കിയിട്ടുണ്ട്.
കോവിഡ് വ്യാപനം കുറഞ്ഞതോടെ കഴിഞ്ഞ രണ്ട് വർഷത്തിന് ശേഷം ഡെൽഹി, മഹാരാഷ്‌ട്ര എന്നീ സംസ്‌ഥാനങ്ങളിൽ മാസ്‌കിന്റെ ഉപയോഗത്തിൽ ഇളവ് നൽകിയിട്ടുണ്ട്. കൂടാതെ കേരളം ഉൾപ്പടെയുള്ള സംസ്‌ഥാനങ്ങളിൽ മാസ്‌ക് ഒഴിവാക്കില്ലെങ്കിലും, മാസ്‌ക് ധരിക്കാത്തതിനെ തുടർന്നുള്ള കേസെടുക്കൽ ഒഴിവാക്കിയിട്ടുണ്ട്.
Read also: വീണ്ടും അപകടത്തിൽ പെട്ട് കെ സ്വിഫ്റ്റ്; അപകടം മലപ്പുറത്ത്