തിരുവനന്തപുരം: വാക്‌സിനേഷൻ പ്രശ്‌നത്തിൽ സംസ്‌ഥാന സർക്കാരിന്റെ നിലപാടിൽ വ്യക്‌തതയില്ലെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് തിരുവഞ്ചൂർ രാധാകൃഷ്‌ണൻ. ബജറ്റിൽ പണമുണ്ടെന്ന് ധനമന്ത്രി പറയുമ്പോൾ പ്രത്യേക പണം വേണമെന്നാണ് മുഖ്യമന്ത്രി പറയുന്നതെന്ന് തിരുവഞ്ചൂർ പറഞ്ഞു. കൂടാതെ ഇക്കാര്യത്തിൽ കേന്ദ്രവും സംസ്‌ഥാന സർക്കാരും തമ്മിൽ അമ്മായിക്കളിയാണ് നടക്കുന്നതെന്നും കോൺഗ്രസ് നേതാവ് ആക്ഷേപിച്ചു.
തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ കോവിഡ് പരിശോധന കൂട്ടിയെന്നും അങ്ങനെയാണ് കോവിഡ് കൂടിയതെന്നും ആരോപിച്ച തിരുവഞ്ചൂർ ടെസ്‌റ്റ് കൂട്ടിയപ്പോൾ യാഥാത്ഥ്യം പുറത്തുവന്നുവെന്നും ചൂണ്ടിക്കാട്ടി.
അതേസമയം ദുരുതാശ്വാസ നിധിയിലേക്കുള്ള സംഭാവനയുടെ വിഷയത്തിലും തിരുവഞ്ചൂർ സംശയം പ്രകടിപ്പിച്ചു. ദുരുതാശ്വാസ നിധിയിലേക്ക് ലഭിച്ച പണം ചെലവാക്കിയത് എന്തിനെല്ലാമാണെന്ന് സർക്കാർ പറയുന്നില്ലെന്ന് തിരുവഞ്ചൂർ ആരോപിച്ചു. സംഭാവന വാങ്ങിയാൽ മാത്രം പോര, അതിന് കണക്കും പറയണമെന്ന് ആവശ്യപ്പെട്ട തിരുവഞ്ചൂർ സർക്കാരിന് വേണ്ടത്ര വിശ്വാസ്യതയില്ലെന്നും പറഞ്ഞു.
Read Also: സമ്പൂർണ ലോക്ക്ഡൗണിനോട് യുഡിഎഫിന് താൽപര്യമില്ല; ചെന്നിത്തല