തിരുവനന്തപുരം: കേരളത്തിൽ ഇതര സംസ്‌ഥാന തൊഴിലാളികളുടെ വാക്‌സിനേഷൻ നടപടികൾ ആരംഭിച്ച് തൊഴിൽ വകുപ്പ്. അസിസ്‌റ്റന്റ് ലേബർ ഓഫീസർർമാർക്കാണ് വാക്‌സിൻ രജിസ്ട്രേഷന്റെ ചുമതല. തൊഴിലാളികൾക്കായി എറണാകുളത്തും തിരുവനന്തപുരത്തും പ്രത്യേക സിഎഫ്‌എൽടിസികൾ തുറക്കാനും തീരുമാനമായി.
സംസ്‌ഥാനത്ത് വാക്‌സിനേഷൻ ഡ്രൈവുകൾ പുരോഗമിക്കുമ്പോഴും ഇതര സംസ്‌ഥാന തൊഴിലാളികളുടെ കാര്യത്തിൽ ആശയക്കുഴപ്പം നിലനിന്നിരുന്നു. 45 വയസിന് മുകളിലുള്ളവർക്ക് ഏർപ്പെടുത്തിയ വാക്‌സിൻ സ്വീകരിച്ചത് വിരലിലെണ്ണാവുന്നവർ മാത്രമാണ്. ഈ സാഹചര്യത്തിലാണ് വാക്‌സിൻ രജിസ്ട്രേഷൻ ചുമതല അസിസ്‌റ്റന്റ് ലേബർ ഓഫീസർമാർക്ക് കൈമാറിയത്. തൊഴിലാളികൾക്കായി പ്രത്യേകം ആശുപത്രി, ആംബുലൻസ് സംവിധാനങ്ങളും ഏർപ്പെടുത്തും.
അതേസമയം, സ്വദേശത്തേക്ക് മടങ്ങുന്ന തൊഴിലാളികൾക്കായി റെയിൽവേ സ്‌റ്റേഷുകളിൽ കൂടുതൽ സൗകര്യമൊരുക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. ഇവരുടെ വിശദാംശങ്ങൾ ശേഖരിക്കാനും റെയിൽവേയോട് ആവശ്യപ്പെട്ടു. അടിയന്തര ഘട്ടമുണ്ടായാൽ തൊഴിലാളികൾക്കായി പ്രത്യേക ക്യാംപുകൾ ആരംഭിക്കും. കോവിഡ് പോസിറ്റീവായ തൊഴിലാളികൾക്ക് ശമ്പളം ഉറപ്പുവരുത്താനും തൊഴിൽ വകുപ്പ് നടപടികൾ സ്വീകരിച്ചിട്ടുണ്ട്.
Also Read: ചികിൽസക്കായി 5 മണിക്കൂർ നീണ്ട കാത്തിരിപ്പ്; ഇന്ത്യൻ മുൻ സ്‌ഥാനപതിക്ക് പാർക്കിങ് ഏരിയയിൽ മരണം