തിരുവനന്തപുരം: ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് വിഷയത്തിൽ നിലപാട് തിരുത്തി പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. മുസ്‌ലിം സമുദായത്തിന് മാത്രമായുള്ള ഒരു പദ്ധതി നഷ്‌ടമായെന്നും ലീഗിന്റെ പ്രതികരണം തന്റെ തന്റെ അഭിപ്രായം മനസിലാക്കാതെയാണെന്നും സതീശന്‍ പറഞ്ഞു. താന്‍ ഭാഗികമായി മാത്രമാണ് സര്‍ക്കാര്‍ തീരുമാനത്തെ സ്വാഗതം ചെയ്‌തതെന്നും വിഡി സതീശൻ കൂട്ടിച്ചേർത്തു.
മുസ്‍ലിം സമുദായത്തിന് കിട്ടിക്കൊണ്ടിരുന്ന ഒരാനുകൂല്യവും നഷ്‌ടമായിട്ടില്ല എന്നായിരുന്നു സതീശൻ നേരത്തെ പ്രതികരിച്ചിരുന്നത്. പുതിയ ഉത്തരവ് മൂലം ഒരു സമുദായത്തിനും നഷ്‌ടം സംഭവിച്ചിട്ടില്ല. ഉത്തരവിൽ പറയുന്ന ഭൂരിഭാഗം നിർദേശങ്ങളും യുഡിഎഫ് മുന്നോട്ടുവച്ചതാണ്. യുഡിഎഫ് ഒറ്റക്കെട്ടായാണ് നിലപാടെടുത്തത്. മുസ്‌ലിം ലീഗ് ഉന്നയിക്കുന്ന ആവശ്യം യുഡിഎഫ് പരിശോധിക്കുമെന്നും സതീശൻ പറഞ്ഞിരുന്നു.
എന്നാൽ വിഷയത്തിൽ സിപിഎമ്മിന്റെ സമാന നിലപാട് പ്രതിപക്ഷ നേതാവ് സ്വീകരിച്ചതോടെ ലീഗ് വിമർശനവുമായി രംഗത്തെത്തി. യുഡിഎഫ് പറഞ്ഞ നിര്‍ദേശമല്ല സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. മറ്റു സമുദായങ്ങള്‍ക്കായി വേറെ പദ്ധതി വേണമെന്നതാണു ലീഗ് നിലപാട്. അതിനാൽ പ്രതിപക്ഷ നേതാവ് പ്രസ്‌താവന തിരുത്തണമെന്ന് ലീഗ് പരസ്യമായി ആവശ്യപ്പെടുകയും ചെയ്‌തു.
Read also: എൽജെഡിയിൽ വിമത നീക്കം; ശ്രേയാംസിന് എതിരെ ഒരു വിഭാഗം നേതാക്കൾ ഡെൽഹിയിൽ