തിരുവനന്തപുരം: സ്വർണക്കടത്ത് കേസിലെ പ്രതിയായ സ്വപ്‌ന സുരേഷിന്റെ പുതിയ ആരോപണങ്ങളുടെ പശ്‌ചാത്തലത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ മുഖ്യമന്ത്രി സ്‌ഥാനത്ത് നിന്നും മാറി നിൽക്കണമെന്ന് വ്യക്‌തമാക്കി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ആരോപണങ്ങളില്‍ സിപിഐഎമ്മും മുഖ്യമന്ത്രിയും കൃത്യമായ മറുപടി പറയണമെന്നും, ഇത്രയേറെ ആരോപണങ്ങള്‍ വന്നിട്ടും കേന്ദ്ര ഏജന്‍സികള്‍ മൗനത്തിലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇടനിലക്കാരനായ മാദ്ധ്യമ പ്രവര്‍ത്തകനെ ചോദ്യം ചെയ്യണമെന്നും, കേന്ദ്ര ഏജന്‍സികളെ വിശ്വാസമില്ലെന്നും സ്വപ്‌ന സുരേഷിന്റെ ശബ്‌ദരേഖയിലുള്ള കാര്യങ്ങള്‍ ഹൈക്കോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷിക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.
കൂടാതെ വിവാദവുമായി ബന്ധപ്പെട്ട് ക്‌ളീഷേ വാചകങ്ങള്‍ പറയാതെ സിപിഐഎമ്മും മുഖ്യമന്ത്രിയും കൃത്യമായി മറുപടി പറയണമെന്ന് വിഡി സതീശന്‍ വ്യക്‌തമാക്കി. ഒപ്പം തന്നെ മാദ്ധ്യമ പ്രവര്‍ത്തകന്‍ ഷാജ് കിരണ്‍ പോലീസ് വിട്ട ഇടനിലക്കാരന്‍ ആയിരുന്നോ എന്ന സംശയവും പ്രകടിപ്പിച്ച വിഡി സതീശൻ ഇങ്ങനെയാണോ പോലീസ് ഈ കേസ് കൈകാര്യം ചെയ്യേണ്ടതെന്നും ചോദിച്ചു.
Read also: ലൈഫ് മിഷൻ; രണ്ടാംഘട്ട ഗുണഭോക്‌താക്കളുടെ കരട് പട്ടിക പുറത്ത്