തിരുവനന്തപുരം: കെപിസിസി പ്രസിഡണ്ട് കെ സുധാകരനോട് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്‌തിവൈരാഗ്യം തീർക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. കെ സുധാകരനെതിരായ വിജിലൻസ് അന്വേഷണത്തിൽ പ്രതികരിക്കുക ആയിരുന്നു വിഡി സതീശൻ.
ലോക്‌സഭാ സ്‌പീക്കറുടെ അനുമതിയില്ലാതെ കേസെടുക്കാനാകില്ല. ഒരു കേസും നിലനിൽക്കില്ല. തങ്ങളെ ഭയപ്പെടുത്താൻ നോക്കേണ്ടെന്നും വിഡി സതീശൻ പറഞ്ഞു. അഴിമതി ആരോപണം ഉന്നയിച്ച് സുധാകരന്റെ മുൻ ഡ്രൈവർ പ്രശാന്ത് ബാബു നൽകിയ പരാതിയിലാണ് വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്.
വിജിലൻസ് ഡയറക്‌ടറാണ് അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്. കെ കരുണാകരൻ ട്രസ്‌റ്റുമായി ബന്ധപ്പെട്ട് സാമ്പത്തിക തിരിമറി നടത്തിയെന്നും കണ്ണൂർ ഡിസിസി ഓഫിസിന്റെ നിർമാണവുമായി ബന്ധപ്പെട്ട് സാമ്പത്തിക തിരിമറികൾ നടത്തിയെന്നുമാണ് മാദ്ധ്യമങ്ങളിലൂടെ മുൻ ഡ്രൈവർ പ്രശാന്ത് ബാബു ആരോപിച്ചത്. തുടർന്ന് പ്രശാന്ത് ബാബു വിജിലൻസിൽ പരാതി നൽകുകയായിരുന്നു.
National News: ‘കള്ളന്റെ താടി’; റഫാലിൽ വീണ്ടും മോദിയെ ഉന്നമിട്ട് രാഹുൽ ഗാന്ധി