ഇന്ത്യയുടെ സ്വന്തം വീഡിയോ കോണ്‍ഫറന്‍സിംഗ് ആപ്പ്; ചലഞ്ചില്‍ വിജയം മലയാളിക്ക്

By News Desk, Malabar News
Malabar News_ video conferencing app challenge
Representation Image
Ajwa Travels

ന്യൂഡല്‍ഹി: ഇന്ത്യയുടെ സ്വന്തം വീഡിയോ കോണ്‍ഫറന്‍സിംഗ് ആപ്പ് നിര്‍മ്മിക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ ഇന്നവേഷന്‍ ചലഞ്ചില്‍ മലയാളിയുടെ കമ്പനിക്ക് വിജയം. ‘ആത്മ നിര്‍ഭര്‍ ഭാരതി’ന്റെ ഭാഗമായി വിദേശ വീഡിയോ കോള്‍ ആപ്പുകള്‍ക്ക് പകരമായി ഇന്ത്യയുടെ തദ്ദേശീയമായ പ്ലാറ്റ്ഫോം വികസിപ്പിക്കാനായിരുന്നു ചലഞ്ച്. ഇതിലാണ് ആലപ്പുഴ സ്വദേശി ജോയ് സെബാസ്റ്റിയന്റെ ‘ടെക്ജെന്‍ഷ്യ’ എന്ന കമ്പനി വികസിപ്പിച്ച പ്ലാറ്റ്ഫോം വിജയികളായത്. ഒരു കോടിയാണ് ജോയ് സെബാസ്റ്റിയന്റെ കമ്പനിക്ക് സമ്മാനമായി ലഭിക്കുക.

കേന്ദ്ര സര്‍ക്കാരിന് കീഴിലുള്ള ഇലക്ട്രോണിക് ഐടി മന്ത്രാലായംസംഘടിപ്പിച്ച ചലഞ്ചിലാണ് ജോയ് സെബാസ്റ്റിയന്റെ കമ്പനി വിജയിച്ചത്. കേന്ദ്രമന്ത്രി രവി ശങ്കര്‍ പ്രസാദാണ് വിജയികളെ പ്രഖ്യാപിച്ചത്. ചേര്‍ത്തല ഇന്‍ഫോ പാര്‍ക്കിലാണ് ടെക്ജെന്‍ഷ്യ കമ്പനി സ്ഥിതി ചെയ്യുന്നത്. 2000ത്തോളം വന്‍കിട കമ്പനികള്‍ അടക്കം പങ്കെടുത്ത ആദ്യഘട്ടം പിന്നീട്ട് അവസാന ഘട്ടത്തിലെത്തിയ മൂന്നു കമ്പനികളില്‍ നിന്നാണ് ടെക്ജെന്‍ഷ്യ കമ്പനി വിജയിച്ചത്.

ചലഞ്ചില്‍ ആശയം മുന്നോട്ടുവച്ച് തിരഞ്ഞെടുക്കപ്പെട്ട 12 കമ്പനികള്‍ക്ക് കേന്ദ്രം പ്രോട്ടോടൈപ്പ് നിര്‍മ്മാണത്തിന് 5 ലക്ഷം നല്‍കിയിരുന്നു. ഇവര്‍ നിര്‍മ്മിച്ച പ്രോട്ടോടൈപ്പില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ടാല്‍ മൂന്ന് കമ്പനികളെ പിന്നീട് സോഫ്‌റ്റ്വെയര്‍ നിര്‍മ്മാണത്തിന് വിളിക്കുകയായിരുന്നു. ഈ മൂന്ന് കമ്പനികള്‍ക്ക് 20 ലക്ഷം വീതം ആപ്പ് നിര്‍മ്മാണം നടത്തി. ഈ മൂന്ന് പേരില്‍ നിന്നാണ് ടെക്ജെന്‍ഷ്യ തെരഞ്ഞെടുക്കപ്പെട്ടത്. ഒരു കോടി രൂപക്കൊപ്പം മൂന്ന് വര്‍ഷത്തെ കരാറുമാണ് ലഭിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE