തിരുവനന്തപുരം: സമൂഹ പങ്കാളിത്തത്തോടെ വിദ്യാകിരണം പദ്ധതി വഴി ഒരു ലക്ഷത്തിലധികം കുട്ടികൾക്ക് ഡിജിറ്റൽ ഉപകരണങ്ങൾ നൽകി. പദ്ധതി പ്രകാരം ഒരുമാസത്തിനുള്ളിലാണ് ഒരു ലക്ഷത്തിലധികം ആളുകൾക്ക് ഡിജിറ്റൽ ഉപകരണങ്ങൾ നൽകിയത്. സംസ്‌ഥാനത്തെ സ്‌കൂളുകളിൽ കൈറ്റ് വിക്‌ടേഴ്‌സ് വഴിയുള്ള ഡിജിറ്റൽ ക്‌ളാസുകളുടെ തുടർച്ചയായി ഓൺലൈൻ വിദ്യാഭ്യാസം നടപ്പിലാക്കുന്നതിനായി സമൂഹ പങ്കാളിത്തത്തോടെ ഉപകരണങ്ങൾ ആവശ്യമുള്ളവരുടെ എണ്ണം 3,70,416 ആയി കുറഞ്ഞു.
പദ്ധതി ആരംഭിക്കുന്നതിന് മുൻപ് ജൂലൈ 26 വരെ ശേഖരിച്ച കണക്കുപ്രകാരം 4,72,445 കുട്ടികൾക്കായിരുന്നു ഉപകരണങ്ങൾ ആവശ്യമായിട്ടുള്ളത്. ഓഗസ്‌റ്റ് നാലിന് പദ്ധതിയുടെ പോർട്ടൽ മുഖ്യമന്ത്രി ഉൽഘാടനം ചെയ്‌തതിന് ശേഷം 1,02,029 കുട്ടികൾക്ക് ഒന്നരമാസത്തിനകം ഡിജിറ്റൽ ഉപകരണങ്ങൾ ലഭ്യമായി എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.
വിദ്യകിരണം പോർട്ടൽ വഴി പൊതുജനങ്ങൾക്കും കമ്പനികൾക്കും സ്‌കൂളുകൾ തിരിച്ചും തദ്ദേശ സ്വയംഭരണ സ്‌ഥാപനങ്ങൾ തിരിച്ചും ആവശ്യമുള്ള കുട്ടികൾക്ക് ഡിജിറ്റൽ ഉപകരണങ്ങൾ സംഭാവന ചെയ്യാനാകും. ഇഷ്‌ടമുള്ള തുകയും പോർട്ടൽ വഴി നൽകാം. പണം നൽകുന്നവർക്ക് ആദായനികുതി ഇളവുകൾ ഉണ്ടായിരിക്കും.
Read Also: സംസ്‌ഥാനത്ത് വീണ്ടും 5 ലക്ഷം കടന്ന് പ്രതിദിന വാക്‌സിനേഷൻ