കോഴിക്കോട്: അനധികൃത സ്വത്തുസമ്പാദന കേസിൽ മുൻ എംഎൽഎയും മുസ്‌ലിം ലീഗ് നേതാവുമായ കെഎം ഷാജിക്കെതിരായ വിജിലൻസ് അന്വേഷണം കർണാടകയിലേക്ക്. ഷാജിയുടെ പേരിൽ കർണാടകയിലുള്ള സ്വത്തുവിവരങ്ങൾ പരിശോധിക്കും. കർണാടക രജിസ്‌ട്രേഷൻ വിഭാഗത്തിൽ നിന്ന് വിവരങ്ങൾ ശേഖരിക്കാനാണ് പദ്ധതി.
വയനാട്ടിൽ ഷാജി കൃഷിഭൂമി വാങ്ങിയത് ടൂറിസം ലക്ഷ്യമിട്ടാണെന്നാണ് വിജിലൻസിന്റെ വിലയിരുത്തൽ. ഇതിന്റെ അടിസ്‌ഥാനത്തിലാണ് അന്വേഷണം കർണാടകയിലേക്ക് നീങ്ങുന്നത്. തന്റെ പ്രധാന വരുമാന മാര്‍ഗം ഇഞ്ചി കൃഷിയാണെന്ന് നേരത്തെ കെഎം ഷാജി പറഞ്ഞിരുന്നെങ്കിലും ഇക്കാര്യം സത്യവാങ്മൂലത്തില്‍ വ്യക്‌തമാക്കിയിരുന്നില്ലെന്ന് വിജിലന്‍സ് കണ്ടെത്തിയിരുന്നു. തിരഞ്ഞെടുപ്പ് കമ്മീഷന് സമര്‍പ്പിച്ച രേഖകളിലും വിജിലന്‍സിന് സമര്‍പ്പിച്ച രേഖകളിലുമാണ് കണക്കുകള്‍ പരിശോധിച്ചപ്പോഴാണ് പൊരുത്തക്കേടുകള്‍ കണ്ടെത്തിയത്.
തന്റെ വരുമാന മാർഗം ഇഞ്ചി കൃഷി ആണെന്നായിരുന്നു കെഎം ഷാജിയുടെ പ്രധാന പരാമര്‍ശം. എന്നാല്‍, 2021ലെ തിരഞ്ഞെടുപ്പ് രേഖകളില്‍ ഇഞ്ചികൃഷിയെ പറ്റി മിണ്ടാട്ടമില്ല. കാര്‍ഷിക വരുമാനം തിരഞ്ഞെടുപ്പ് കമ്മീഷനില്‍ നിന്നും ഷാജി മറച്ചുവെച്ചു. ഭാര്യയുടെ വരുമാന സ്രോതസിലും കൃഷി പ്രതിപാതിക്കുന്നില്ല. ഈ സാഹചര്യത്തിലാണ് കാര്‍ഷിക വരുമാനത്തിൽ വിശദമായ പരിശോധന നടത്താൻ വിജിലൻസ് ഒരുങ്ങുന്നത്.
Also Read: വടക്കഞ്ചേരി വ്യാജകള്ള് നിർമാണം; സഹായം ചെയ്‌ത 13 എക്‌സൈസ് ഉദ്യോഗസ്‌ഥർക്ക് സസ്‌പെൻഷൻ