തൃശൂർ: കൈക്കൂലി വാങ്ങുന്നതിനിടെ തൃശൂർ പൊയ്യ ഗ്രാമ പഞ്ചായത്തിലെ ഹെൽത്ത് ഇൻസ്‌പെക്‌ടർ വിജിലൻസിന്റെ പിടിയിൽ. നേരത്തെ തന്നെ വിവരമറിഞ്ഞ വിജിലൻസ് തെളിവുകളോടെയാണ് ഹെൽത്ത് ഇൻസ്‌പെക്‌ടർ രതീഷ് കുമാറിനെ അറസ്‌റ്റ് ചെയ്‌തത്. ഫുഡ് കഫേക്ക് സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ട് എത്തിയ ആളിൽ നിന്നുമാണ് രതീഷ് കൈക്കൂലി ആശ്യപ്പെട്ടത്.
കഫേയുടെ പ്രവർത്തനത്തിന് പഞ്ചായത്തിൽ നിന്നും ലഭിക്കേണ്ട സാനിറ്റേഷൻ സർട്ടിഫിക്കറ്റ് ലഭിക്കുന്നതിനായാണ് പരാതിക്കാരൻ രതീഷിനെ സമീപിച്ചത്. എന്നാൽ ഇയാൾ 8000 രൂപ കൈക്കൂലി ആവശ്യപ്പെട്ടു. ആദ്യം 5000 രൂപ നൽകിയ പരാതിക്കാരൻ ബാക്കിയുള്ള തുക നൽകുന്നതിന് മുൻപ് വിജിലൻസിനെ അറിയിച്ചു. വിജിലൻസ് ഡിവൈഎസ്‌പിയുടെ നിർദേശ പ്രകാരമാണ് പിന്നീട് താമസസ്‌ഥലത്ത് വെച്ച് ബാക്കി തുക കൈമാറുന്നതിന് ഇടയിൽ രതീഷിനെ പിടികൂടിയത്.
Read Also: കര്‍ഷകരുമായി ചര്‍ച്ചക്ക് തയ്യാറാണെന്ന് കേന്ദ്ര കൃഷിമന്ത്രി