ന്യൂഡെല്‍ഹി: കര്‍ഷകരുമായി ചര്‍ച്ചക്ക് തയ്യാറാണെന്നും അഭിപ്രായ വ്യത്യാസം പരിഹരിക്കാമെന്നും കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിംഗ് തോമര്‍. കര്‍ഷകര്‍ക്ക് നേരെയുണ്ടായ പൊലീസ് അതിക്രമത്തെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയും പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗും അപലപിച്ചു. പഞ്ചാബില്‍ നിന്ന് ഡല്‍ഹിക്ക് പുറപ്പെട്ട നൂറ് കണക്കിന് കര്‍ഷകരെ പട്യാല-അംബാല ദേശീയപാതയില്‍ വച്ച് ഹരിയാന പൊലീസ് ബാരിക്കേഡുകള്‍ ഉപയോഗിച്ച് തടഞ്ഞു.
‘ഡല്‍ഹി ചലോ’ കര്‍ഷക യാത്രയില്‍ നിന്ന് പിന്‍മാറില്ലെന്ന് കര്‍ഷകര്‍ വ്യക്‌തമാക്കി. ബാരിക്കേഡുകള്‍ മാറ്റി മുന്നോട്ട് നീങ്ങാന്‍ കര്‍ഷകര്‍ ശ്രമിക്കുന്നതിനിടെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. സംഘര്‍ഷം രൂക്ഷമായതോടെ കര്‍ഷകര്‍ക്കിടയിലേക്ക് നിരവധി തവണ കണ്ണീര്‍ വാതക ഷെല്ലുകളും പൊലീസ് പ്രയോഗിച്ചു. കോവിഡ് ചൂണ്ടിക്കാട്ടി ‘ഡല്‍ഹി ചലോ’ യാത്രക്ക് ഡെല്‍ഹി പൊലീസ് അനുമതി നിഷേധിച്ചിരുന്നു. ഡെല്‍ഹി അതിര്‍ത്തിയില്‍ ഉടനീളം കേന്ദ്ര സേന അടക്കം വന്‍ സന്നാഹം തുടരുകയാണ്.
Read also: ലവ് ജിഹാദിനെതിരെ ഹരിയാനയും; നിയമ നിർമാണ ഡ്രാഫ്റ്റിംഗ് കമ്മിറ്റി രൂപീകരിച്ചു