മലപ്പുറം: കെഎം ഷാജിയുടെ വീട്ടിൽ നടന്ന വിജിലൻസ് റെയ്‌ഡ് രാഷ്‌ട്രീയ പ്രേരിതമെന്ന് മുസ്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടി. തിരഞ്ഞെടുപ്പിന്റെ പിറ്റേന്ന് നടത്തിയ റെയ്‌ഡ് അസാധാരണമാണെന്നും വാർത്താ സമ്മേളത്തിൽ കുഞ്ഞാലിക്കുട്ടി ആരോപിച്ചു. അനധികൃത സ്വത്ത് കേസിന് പിന്നാലെ റെയ്‌ഡ് നടത്തി അരക്കോടിയോളം രൂപ ഷാജിയുടെ വീട്ടിൽ നിന്നും വിജിലൻസ് പിടികൂടിയ സംഭവത്തിലാണ് പികെ കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണം.
തിരെഞ്ഞടുപ്പ് ചെലവിലേക്ക് സ്‌ഥാനാർഥികൾ ചെറിയ തുകകൾ ശേഖരിച്ച് വെക്കുന്നത് പതിവുള്ളതാണ്. കണ്ണൂരിലെ രാഷ്‌ട്രീയ സാഹചര്യം വെച്ചാണ് ഷാജിക്കെതിരായ പ്രത്യേക നീക്കം നടക്കുന്നത്. കൊലപാതകത്തെ വിമർശിച്ചതാണ് കെഎം ഷാജിക്കെതിരായ ഇത്തരമൊരു നീക്കത്തിന് കാരണമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
അതേസമയം, വിജിലൻസിനെ ഉപയോഗിച്ച് ഷാജിയെ വേട്ടയാടുകയാണെന്ന് പാണക്കാട് സാദിഖലി തങ്ങളും ആരോപിച്ചു. മുസ്‌ലിം ലീഗ് ഉന്നതാധികാര സമിതിയംഗമായ പാണക്കാട് സാദിഖലി തങ്ങളും ഷാജിക്ക് പാർട്ടി ഉറച്ച പിന്തുണ നൽകുമെന്ന് വ്യക്‌തമാക്കിയിട്ടുണ്ട്.
Also Read: ജലീലിനെതിരായ ലോകായുക്‌ത വിധി; സർക്കാരിന് കോടതിയെ സമീപിക്കാമെന്ന് നിയമോപദേശം