ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് എതിരായ അതിക്രമം: പോലീസ് അടിയന്തരമായി ഇടപെടണം; ഡിജിപി

By Staff Reporter, Malabar News
attack on health workers-dgp instruction to police
Representational Image
Ajwa Travels

തിരുവനന്തപുരം: ആരോഗ്യ പ്രവര്‍ത്തകര്‍ക്കെതിരെ നടക്കുന്ന അതിക്രമങ്ങളില്‍ ഡിജിപിയുടെ ഇടപെടൽ. ആരോഗ്യ പ്രവര്‍ത്തകരുടെ പരാതികളില്‍ വേഗത്തില്‍ തന്നെ ഇടപെടണമെന്ന് ഡിജിപി പോലീസിന് കര്‍ശനനിര്‍ദ്ദേശം നൽകി. പുതിയ സര്‍ക്കുലറിലാണ് ഡിജിപിയുടെ നിര്‍ദ്ദേശം.

നിലവിലുള്ള കേസുകളില്‍ ശക്‌തമായ നടപടി വേണമെന്ന് ഡിജിപി വ്യക്‌തമാക്കി. ആശുപത്രികളില്‍ നിന്നോ ആശുപത്രി ജീവനക്കാരില്‍ നിന്നോ ലഭിക്കുന്ന പരാതികളില്‍ അടിയന്തര നടപടിയുണ്ടാകണം. ഇക്കാര്യത്തില്‍ ഒരു തരത്തിലുമുള്ള അമാന്തം കാണിക്കരുത്; ഡിജിപി സർക്കുലറിൽ അറിയിച്ചു.

ജില്ലാ പോലീസ് മേധാവികള്‍ ഇത്തരം കേസുകള്‍ക്ക് മേല്‍നോട്ടം വഹിക്കണമെന്നും ആശുപത്രികളിലെ പോലീസ് എയ്ഡ്‌പോസ്‌റ്റ് കാര്യക്ഷമമാക്കണം എന്നും സര്‍ക്കുലറില്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.

ആരോഗ്യ പ്രവര്‍ത്തകരുടെ സുരക്ഷക്കായി കേരളത്തില്‍ പ്രത്യേകം നിയമം നിലനില്‍ക്കുന്നുണ്ട്. ഇതുപ്രകാരം കേസെടുത്തുവരികയും ചെയ്യുന്നുണ്ട്. എന്നാല്‍, സംസ്‌ഥാനത്തെ ഡോക്‌ടർമാരും നഴ്‌സുമാരും മറ്റ് ആരോഗ്യ പ്രവര്‍ത്തകരും പലപ്പോഴായി പൊതുജനങ്ങളില്‍ നിന്ന് ആക്രമണങ്ങള്‍ നേരിടുന്നുണ്ട്. ആരോഗ്യ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് ഇടയില്‍ ഇത് ഭീതിയുണ്ടാക്കുന്നു; സര്‍ക്കുലറില്‍ പറയുന്നു. കൂടാതെ അടിയന്തരമായി കൈകാര്യം ചെയ്യേണ്ട വിഷയമാണിതെന്നും ഡിജിപി സർക്കുലറിൽ വ്യക്‌തമാക്കി.

Most Read: സംസ്‌ഥാനത്ത് കോളേജുകൾ തുറക്കാനുള്ള ക്രമീകരണം തുടങ്ങി; ഉന്നത വിദ്യാഭ്യാസ മന്ത്രി 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE