കണ്ണൂർ: ധർമ്മടം മണ്ഡലത്തിൽ മുഖ്യമന്ത്രി പിണറായി വിജയന് എതിരെ മൽസരിച്ച വാളയാർ പെൺകുട്ടികളുടെ അമ്മക്ക് ലഭിച്ചത് ആയിരത്തിലേറെ വോട്ടുകൾ. ആകെ ലഭിച്ച വോട്ടുകളുടെ എണ്ണത്തിൽ അഞ്ചാം സ്‌ഥാനമാണ് ഇവർക്ക് ലഭിച്ചത്. അകെ 9 സ്‌ഥാനാർഥികളാണ് ധർമ്മടത്ത് മൽസരരംഗത്ത് ഉണ്ടായിരുന്നത്. നോട്ടക്കും മൂന്നൂറോളം വോട്ടുകൾ ലഭിച്ചിട്ടുണ്ട്.
ധർമ്മടം മണ്ഡലത്തിലെ സ്‌ഥാനാർഥിത്വം പ്രതിഷേധത്തിന്റെ ഭാഗമാണെന്ന് പ്രഖ്യാപിച്ചാണ് വാളയാർ പെൺകുട്ടികളുടെ അമ്മ മുഖ്യമന്ത്രിക്ക് എതിരെ മൽസരിക്കാൻ എത്തിയത്. മക്കളുടെ മരണത്തിൽ അന്വേഷണം അട്ടിമറിച്ച ഉദ്യോഗസ്‌ഥർക്ക് എതിരെ നടപടി, കേസിലെ സിബിഐ അന്വേഷണം തുടങ്ങി സർക്കാർ നൽകിയ ഉറപ്പുകൾ പാലിച്ചില്ലെന്നായിരുന്നു പെൺകുട്ടികളുടെ അമ്മയുടെ ആരോപണം. നീതി നിഷേധിക്കപ്പെട്ടുവെന്നും ഇവർ പറഞ്ഞിരുന്നു.
കുട്ടികളുടെ മരണത്തിന്റെ പ്രതീകാത്‌മകമായി കുഞ്ഞുടുപ്പുകൾ ഉയർത്തിയാണ് വാളയാർ അമ്മ മണ്ഡലത്തിൽ വോട്ട് അഭ്യർഥന നടത്തിയത്. കുഞ്ഞുടുപ്പ് തന്നെയായിരുന്നു ഇവരുടെ തിരഞ്ഞെടുപ്പ് ചിഹ്‌നവും.
Read also: ബംഗാളിൽ ബിജെപിക്ക് കനത്ത തിരിച്ചടി; നന്ദിഗ്രാമിൽ മമതക്ക് ജയം, തൃണമൂൽ അധികാരത്തിലേക്ക്