മുല്ലപ്പെരിയാറിലെ ജലനിരപ്പ് 137 അടി മതി; മേൽനോട്ട സമിതി

By Desk Reporter, Malabar News
Mullaperiyar dam-tamilnadu ministers
Ajwa Travels

ഇടുക്കി: മുല്ലപ്പെരിയാർ ഡാമിലെ ജലനിരപ്പ് 137 അടി മതിയെന്ന് മേൽനോട്ട സമിതി. സമിതിയുടെ നിലപാട് ഇന്ന് സുപ്രീം കോടതിയെ അറിയിക്കും. നിലവിലെ സാഹചര്യവും കഴിഞ്ഞ മൂന്ന് വർഷത്തെ കാലാവസ്‌ഥാ വ്യതിയാനവും പരിഗണിച്ചാണ് നിർദ്ദേശം. 137 അടിയാക്കി നിലനിർത്തണമെന്നാണ് കേരളത്തിന്റെയും ആവശ്യം.

ജസ്‌റ്റിസ്‌ എഎം ഖാൻവിൽകർ അധ്യക്ഷനമായ ബെഞ്ച് മേൽനോട്ട സമിതിയോട് ജലനിരപ്പുമായി ബന്ധപ്പെട്ട തീരുമാനം അറിയിക്കാൻ ആവശ്യപ്പെട്ടിരുന്നു. കേരളം, തമിഴ്‌നാട് പ്രതിനിധികളുമായി കഴിഞ്ഞ ദിവസം നടത്തിയ ചർച്ചക്കൊടുവിലാണ് മേൽനോട്ട സമിതി തീരുമാനം കൈകൊണ്ടത്.

ഡാം പരിസരത്ത് താമസിക്കുന്നവരുടെ ആശങ്ക, ഡാമിന്റെ പഴക്കം എന്നീ കാര്യങ്ങൾ പരിഗണിച്ചാണ് തീരുമാനം. ജലനിരപ്പ് സംബന്ധിച്ച മേൽനോട്ട സമിതിയുടെ റിപ്പോർട് പരിശോധിച്ച് സുപ്രീം കോടതിയാണ് അന്തിമ തീരുമാനം എടുക്കുക.

വിഷയത്തിൽ കേരളം തമിഴ്‌നാടുമായും മേല്‍നോട്ട സമിതിയുമായും ചര്‍ച്ച നടത്തണമെന്ന കോടതി നിർദ്ദേശത്തെ തുടർന്നാണ് ഇന്നലെ യോഗം ചേർന്നത്. ജലനിരപ്പ് 137 അടിയാക്കി നിർത്തണമെന്നും, ബാക്കി വെള്ളം തമിഴ്‌നാട് കൊണ്ടുപോകണം എന്നുമാണ് യോഗത്തിൽ കേരളം ആവശ്യപ്പെട്ടത്. എന്നാൽ 138 അടിയിൽ എത്തിയാൽ വെള്ളം തുറന്നുവിടാമെന്നാണ് തമിഴ്‌നാട് നിലപാടെടുത്തത്. ഇരു സംസ്‌ഥാനങ്ങളുടെയും അഭിപ്രായങ്ങൾ മേൽനോട്ട സമിതി ഇന്ന് കോടതിയെ അറിയിക്കും.

മുല്ലപ്പെരിയാർ മേൽനോട്ട സമിതിയുടെ നിർദ്ദേശത്തെ സ്വാഗതം ചെയ്യുന്നുവെന്ന് മന്ത്രി റോഷി അഗസ്‌റ്റിൻ പറഞ്ഞു. കേരളത്തിന്റെ വാദങ്ങൾ സമിതി അംഗീകരിച്ചു. കേരളം ഉയർത്തിയ കാര്യങ്ങൾ ശക്‌തമാണെന്ന് തെളിഞ്ഞുവെന്നും റോഷി അഗസ്‌റ്റിൻ പ്രതികരിച്ചു.

Most Read:  കൊവാക്‌സിന് അംഗീകാരം വൈകും; കൂടുതൽ രേഖകൾ ആവശ്യപ്പെട്ട് ഡബ്ള്യുഎച്ച്ഒ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE