ഇടുക്കി: നീരൊഴുക്കിൽ ഉണ്ടാകുന്ന വർധനയുടെ പശ്‌ചാത്തലത്തിൽ ഇടുക്കി ഡാമിൽ ജലനിരപ്പ് ഉയരുന്നു. നിലവിൽ 2,400.06 അടി ജലമാണ് ഇടുക്കി അണക്കെട്ടിലുള്ളത്. അതേസമയം ഇന്നലെ തുറന്ന ഒരു ഷട്ടർ രാത്രിയോടെ തന്നെ അടക്കുകയും ചെയ്‌തിരുന്നു. സെക്കന്റിൽ 80,000 ലിറ്റർ ജലമാണ് ഡാമിൽ നിന്നും പുറത്തേക്ക് ഒഴുക്കിയിരുന്നത്.
നിലവിൽ റൂൾ കർവിൽ മാറ്റം വന്നതോടെ ഇടുക്കി ഡാമിലെ റെഡ് അലർട് പിൻവലിച്ചിട്ടുണ്ട്. അതേസമയം മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പിൽ നേരിയ കുറവ് രേഖപ്പെടുത്തിയതോടെ ഷട്ടർ അടച്ചു. 141.05 അടി ജലമാണ് നിലവിൽ മുല്ലപ്പെരിയാർ അണക്കെട്ടിലുള്ളത്. സ്‌പിൽവേ ഷട്ടറിലൂടെ 338 അടി ജലമാണ് നിലവിൽ മുല്ലപ്പെരിയാർ അണക്കെട്ടിൽ നിന്നും പുറത്തേക്ക് ഒഴുക്കുന്നത്. റൂൾ കർവിൽ മാറ്റം വന്നതോടെ ഈ അളവ് കുറക്കാനും സാധ്യതയുണ്ട്.
സംസ്‌ഥാനത്തെ അണക്കെട്ടുകളിൽ കേന്ദ്ര ജലകമ്മീഷൻ അംഗീകരിച്ച റൂൾ കർവ് ഇന്ന് മുതൽ നിലവിലില്ല. ഈ സാഹചര്യത്തിൽ അണക്കെട്ടുകളിൽ പരമാവധി സംഭരണ ശേഷിയിൽ ഇന്ന് മുതൽ ജലം സംഭരിക്കാൻ സാധിക്കും. കൂടാതെ ഇന്ന് മുല്ലപ്പെരിയാര്‍ വിഷയത്തില്‍ സംസ്‌ഥാന സര്‍ക്കാരിനെതിരെ കോണ്‍ഗ്രസിന്റെ പ്രതിഷേധ സമരം നടക്കും. വണ്ടിപ്പെരിയാര്‍ മുതല്‍ വാളാട് വരെ രാവിലെ 11 മണിക്ക് മനുഷ്യച്ചങ്ങല തീര്‍ത്താണ് സമരം സംഘടിപ്പിക്കുന്നത്.
Read also: ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ ഡ്രൈവർ തൂങ്ങിമരിച്ച നിലയിൽ