വയനാട് : വയനാട്ടിലേക്കുള്ള ആനക്കാംപൊയില്‍-കള്ളാടി-മേപ്പാടി തുരങ്ക പാതയുടെ നിര്‍മ്മാണം ഇന്ന് ആരംഭിക്കും. മുഖ്യമന്ത്രി പിണറായി വിജയന്‍ പാതയുടെ നിര്‍മ്മാണോല്‍ഘാടനം ഇന്ന് നിര്‍വഹിക്കും. 658 കോടി രൂപയാണ് പാതക്കായി ചിലവഴിക്കുന്നത്. കിഫ്ബിയില്‍ നിന്നാണ് തുരങ്ക പാത നിര്‍മ്മിക്കാനുള്ള തുക ചിലവഴിക്കുന്നത്. പൊതുമരാമത്ത് വകുപ്പ് നേതൃത്വം നല്‍കുന്ന പാതയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്ത് നടത്തുന്നത് കൊങ്കണ്‍ റെയില്‍വേ കോര്‍പ്പറേഷനാണ്.
പാതയുടെ നിര്‍മ്മാണത്തിന്റെ സാങ്കേതിക പഠനം മുതല്‍ നിര്‍മ്മാണം വരെയുള്ള എല്ലാ കാര്യങ്ങളും കൊങ്കണ്‍ റെയില്‍വേ കോർപ്പറേഷന്റെ നേതൃത്വത്തിലാണ് നടക്കുക. തുരങ്ക പാത ആരംഭിക്കുന്നത് കോഴിക്കോട് ജില്ലയിലെ മറിപ്പുഴയിൽ നിന്നാണ്. അവസാനിക്കുന്നത് കല്‍പ്പറ്റ നിയോജകമണ്ഡലത്തിലെ കള്ളാടിയിലും. കോഴിക്കോട് ജില്ലയിലെ കുന്നമംഗലത്ത് ദേശീയപാത 766 ല്‍ നിന്ന് വഴി മാറി നിലവിലുള്ള പൊതുമരാമത്തിന്റെ റോഡായിരിക്കും പാതയിലേക്ക് എത്തിച്ചേരാനായി ഉപയോഗിക്കുക. ഇന്ന് നടക്കുന്ന നിര്‍മ്മാണോല്‍ഘാടന ചടങ്ങില്‍ മന്ത്രിമാരായ ജി സുധാകരന്‍, തോമസ് ഐസക്, ടി പി രാമകൃഷ്‌ണന്‍, എ കെ ശശീന്ദ്രന്‍, ജോര്‍ജ്ജ് എം തോമസ് എംഎല്‍എ എന്നിവര്‍ പങ്കെടുക്കും.
Read also : പഞ്ചാബ് മുട്ടുകുത്തി; ചെന്നൈക്ക് സീറോ വിക്കറ്റിൽ ശക്‌തമായ ജയം