മോസ്‌കോ: റഷ്യ യുക്രൈനിൽ ആണവായുധം പ്രയോഗിക്കുമെന്ന അഭ്യൂഹങ്ങൾക്കിടെ പടിഞ്ഞാറൻ രാജ്യങ്ങൾക്കെതിരെ രൂക്ഷ വിമർശനവുമായി റഷ്യൻ പ്രതിരോധ മന്ത്രി സെർജി ലാവ്‌റോവ്. ആണവായുധം ആഗ്രഹിക്കുന്നത് പടിഞ്ഞാറൻ രാജ്യങ്ങളാണെന്നും അത് റഷ്യയുടെ തലയിൽ കെട്ടിവെക്കേണ്ടെന്നും ലാവ്‌റോവ് പ്രതികരിച്ചു. മൂന്നാം ലോകമഹായുദ്ധം ആണവയുദ്ധം ആയിരിക്കുമെന്ന് വളരെ വ്യക്‌തമാണെന്നും ലാവ്‌റോവ് മുന്നറിയിപ്പ് നൽകി.
ആണവയുദ്ധം എന്ന ആശയം നിരന്തരം കറങ്ങുന്നത് പാശ്‌ചാത്യ രാഷ്‌ട്രീയക്കാരുടെ തലയിലാണ്. അത് റഷ്യയുടെ മേൽ ചുമത്തേണ്ട കാര്യമില്ല. തങ്ങളുടെ സമനില തെറ്റിക്കാൻ ഒരു പ്രകോപനത്തിനും കഴിയില്ലെന്ന് ഞാൻ നിങ്ങൾക്ക് ഉറപ്പ് നൽകുന്നു; അദ്ദേഹം കൂട്ടിച്ചേർത്തു.
കഴിഞ്ഞ ദിവസം റഷ്യൻ പ്രസിഡണ്ട് വ്‌ളാഡിമിർ പുടിൻ ആണവായുധ സേനയോട് ഒരുങ്ങിയിരിക്കാൻ നിർദ്ദേശം നൽകിയിരുന്നു. ലോകത്തിലെ ഏറ്റവും വലിയ ആണവശക്‌തിയാണ് റഷ്യ.
Most Read: എല്ലാ കുട്ടികൾക്കും കളിപ്പാട്ടം ഇഷ്‌ടമാണ്; ആനക്കുട്ടിക്കും…