പാകിസ്‌ഥാന്റെ ഭാവി എന്ത്? സുപ്രീം കോടതി തീരുമാനം ഇന്ന്; നിർണായകം

By News Desk, Malabar News
Ajwa Travels

ഇസ്‌ലാമാബാദ്: പാകിസ്‌ഥാനിലെ രാഷ്‌ട്രീയ പ്രതിസന്ധിയിൽ സുപ്രീം കോടതിയുടെ തീരുമാനം ഇന്നറിയാം. അവിശ്വാസ പ്രമേയത്തിന് അവതരണാനുമതി നൽകാതിരുന്ന ഡെപ്യൂട്ടി സ്‌പീക്കറുടെ നടപടി ഭരണഘടനാപരമായി ശരിയാണോ എന്നാണ് കോടതി പരിശോധിക്കുക. ഇരുഭാഗങ്ങളും വാദം പൂർത്തിയാക്കി.

ഡെപ്യൂട്ടി സ്‍പീക്കറുടെ നടപടി സുപ്രീം കോടതി റദ്ദാക്കിയാൽ അത് ഇമ്രാൻ ഖാന് കനത്ത തിരിച്ചടിയാകും. ഇതിനിടെ രാജ്യത്തെ തകർക്കാനുള്ള വിദേശ ഗൂഢാലോചനക്കും പ്രതിപക്ഷ തന്ത്രങ്ങൾക്കുമെതിരെ പ്രക്ഷോഭം തുടങ്ങാൻ ആഹ്വാനം ചെയ്‌തിരിക്കുകയാണ് ഇമ്രാൻ ഖാൻ. അതേസമയം, രാജ്യത്ത് പകരം ഭരണസംവിധാനം ആകുംവരെ കാവൽ പ്രധാനമന്ത്രിയായി പ്രവർത്തിക്കാൻ തയ്യാറാണെന്ന് മുൻ ചീഫ് ജസ്‌റ്റിസ്‌ ഗുൽസാർ അഹമ്മദ് അറിയിച്ചു.

പ്രതിസന്ധിയിൽ ഇടക്കാല ഉത്തരവ് വേണമെന്ന ആവശ്യം കഴിഞ്ഞ ദിവസം സുപ്രീം കോടതി തള്ളിയിരുന്നു. സുപ്രീം കോടതിയിലെ മുഴുവൻ ജഡ്‌ജിമാരും ഉൾപ്പെട്ട ബെഞ്ച് വാദം കേൾക്കണമെന്നായിരുന്നു പ്രതിപക്ഷത്തിന്റെ ആവശ്യം. എന്നാൽ, കോടതി ഇത് അംഗീകരിച്ചില്ല. പകരം ചീഫ് ജസ്‌റ്റിസ്‌ അധ്യക്ഷനായ അഞ്ചംഗ ബെഞ്ചാണ് വാദം കേട്ടത്.

Most Read: ‘രാജ്യത്തിന് അദ്ദേഹത്തെ ആവശ്യമുണ്ട്’; സ്വത്തുവകകൾ രാഹുൽ ഗാന്ധിയുടെ പേരിലെഴുതി 78കാരി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE