ന്യൂഡെൽഹി: രാജ്യത്ത് കര്‍ഷക സമരങ്ങള്‍ തുടരുന്നതിനെ ശക്‌തമായ ഭാഷയില്‍ വീണ്ടും വിമര്‍ശിച്ച് സുപ്രീം കോടതി. കര്‍ഷക ബില്ലുകള്‍ സ്‌റ്റേ ചെയ്‌ത ശേഷവും സമരം തുടരുന്നതിനെയാണ് സുപ്രീം കോടതി വിമര്‍ശിച്ചത്.
‘ഇവിടെയിപ്പോള്‍ ഒന്നും തന്നെ നടപ്പിലാക്കാനില്ല. പിന്നെന്തിനാണ് കര്‍ഷകര്‍ സമരം ചെയ്യുന്നത് ? കര്‍ഷക നിയമത്തിന്റെ സാധുത കോടതിക്കല്ലാതെ ആര്‍ക്കും നിര്‍ണയിക്കാനാവില്ല, കോടതിയില്‍ കര്‍ഷകര്‍ ബില്ലുകളെ എതിര്‍ത്ത് കേസ് ഫയല്‍ ചെയ്‌തിട്ടുണ്ടല്ലോ, പിന്നെന്തിനാണ് അവര്‍ തെരുവുകളില്‍ പ്രതിഷേധിക്കുന്നത്,’ കോടതി ചോദിച്ചു.
തെരുവില്‍ സമരം ചെയ്യുന്നതും കോടതിയില്‍ നിയമപരമായി മുന്നോട്ട് പോവുന്നതും ഒരുമിച്ച് കൊണ്ടു പോവാന്‍ സാധിക്കില്ലെന്നും, കിസാന്‍ മഹാപഞ്ചായത്തിന്റെ ഹരജി സുപ്രീം കോടതിയിലേക്ക് മാറ്റുമെന്നും ജസ്‌റ്റിസ് എഎം ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ ബെഞ്ച് പറഞ്ഞു.
നിലവിൽ കോടതിയുടെ പരിഗണനയിലിരിക്കുന്ന ഒരു വിഷയത്തിനെതിരെ പ്രതിഷേധിക്കുമ്പോള്‍, അത്തരത്തിൽ പ്രതിഷേധിക്കാനുള്ള അവകാശം പൗരൻമാരുടെ സമ്പൂര്‍ണമായ അവകാശമാണോ എന്ന വസ്‌തുത പരിശോധിക്കേണ്ട സാഹചര്യമാണെന്നും കോടതി വിലയിരുത്തി.
Read Also: ആർടിപിസിആർ നിരക്ക് കുറച്ച സർക്കാർ നടപടി ഹൈക്കോടതി റദ്ദാക്കി