പാലക്കാട്: ജില്ലയിലെ കച്ചേരിപ്പറമ്പ് ഭാഗത്ത് കാട്ടാനശല്യം രൂക്ഷം. നിരന്തരമായി കാട്ടാനകൾ പ്രദേശത്തെ കൃഷിയിടങ്ങളിൽ ഇറങ്ങി വലിയ രീതിയിലാണ് വിളകൾ നശിപ്പിക്കുന്നത്. ഇതോടെ മിക്ക കർഷകരും ഇവിടെ കൃഷിയിറക്കാൻ മടിക്കുകയാണ്.
കഴിഞ്ഞ 4 ദിവസമായി പ്രദേശത്ത് തുടർച്ചയായി കാട്ടാനകൾ ഇറങ്ങുന്നുണ്ടെന്ന് നാട്ടുകാർ വ്യക്‌തമാക്കുന്നുണ്ട്. രാത്രിയോടെ കൃഷിയിടങ്ങളിൽ ഇറങ്ങുന്ന ഇവ പുലർച്ചയോടെയാണ് മടങ്ങുന്നത്. വാഴ, തെങ്ങ്, കവുങ്ങ് തുടങ്ങിയ വിളകളെല്ലാം കാട്ടാനകളുടെ ആക്രമണത്തിൽ നശിച്ചിട്ടുണ്ട്. കച്ചേരിപ്പറമ്പിലെ പിലാച്ചുള്ളി പാടശേഖരത്താണ് കഴിഞ്ഞ 4 ദിവസമായി കാട്ടാനക്കൂട്ടങ്ങൾ എത്തി കൃഷി നശിപ്പിച്ചത്.
ആനകളെ പ്രതിരോധിക്കാൻ വനം വകുപ്പ് കാര്യമായ ഇടപെടൽ നടത്തുന്നില്ലെന്നാണ് പരാതി ഉയരുന്നത്. ഈ ഭാഗത്തോട് ചേർന്നു വനാതിർത്തിയിൽ റെയിൽ ഫെൻസിങ് സ്‌ഥാപിക്കാൻ സർക്കാരും വനം വകുപ്പും തയ്യാറാവണമെന്നാണ് പ്രദേശവാസികൾ ആവശ്യപ്പെടുന്നത്.
Read also: പ്രവാസികൾക്ക് ആശ്വാസം; ഗൾഫ് യാത്രാനിരക്ക് കുറയുന്നു