വന്യമൃഗ ശല്യം; പ്രതിരോധ പ്രവർത്തനങ്ങൾക്ക് 51.27 കോടി രൂപയുടെ ഭരണാനുമതി

By Trainee Reporter, Malabar News
wild animals attack
Rep. Image
Ajwa Travels

വയനാട്: ജില്ലയിലെ വന്യമൃഗ ശല്യത്തിന് പ്രതിരോധ പ്രവർത്തനങ്ങൾ തുടങ്ങുന്നു. ഇതിനായി കിഫ്ബിയിൽ നിന്ന് 51.27 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായും പ്രതിരോധ പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കുമെന്നും വനംവകുപ്പ് മന്ത്രി എകെ ശശീന്ദ്രൻ അറിയിച്ചു. ജില്ലയിൽ വന്യജീവി സംഘർഷം ഒഴിവാക്കുന്നതിനായി വിവിധ ഡിവിഷനുകളിൽ രണ്ട്‌ ഘട്ടങ്ങളിലായി നിരവധി പദ്ധതികൾ നടപ്പിലാക്കുന്നുണ്ട്.

വയനാട് വൈൽഡ് ലൈഫിന് കീഴിൽ ആനകളെ പ്രതിരോധിക്കാനായി 410 മീറ്റർ ദൂരത്തിൽ മതിൽ നിർമാണത്തിന് 57 ലക്ഷം രൂപ അനുവദിച്ചിരുന്നു. ഇതിൽ 190 മീറ്റർ ദൂരത്തിൽ മതിൽ നിർമാണം പൂർത്തിയാക്കുകയും ചെയ്‌തിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. ഇതിനായി 30.20 ലക്ഷം രൂപയാണ് ചിലവഴിച്ചത്. പത്ത് കിലോമീറ്റർ ദൂരത്തിൽ റെയിൽഫെൻസിങ് പ്രവൃത്തികൾ നടത്തുന്നതിനായി 15 കോടി രൂപയുടെ ഭരണാനുമതി ലഭിക്കുകയും ചെയ്‌തിട്ടുണ്ട്‌.

രണ്ടാംഘട്ട പദ്ധതിയിൽ ഉൾപ്പെടുത്തി വയനാട് സൗത്ത്, നോർത്ത്, വയനാട് വൈൽഡ് ലൈഫ് എന്നീ വനം ഡിവിഷനുകളിലായി 43.5 കിലോമീറ്റർ ദൂരത്തിൽ ക്രാഷ്‌ഗാർഡ് സ്‌റ്റീൽ റോപ്പ് ഫെൻസിങ്‌ നിർമാണത്തിനായി 21.75 കോടി രൂപയും വയനാട് സൗത്ത് ഡിവിഷന് കീഴിൽ ആദിവാസി ഇതര കുടുംബങ്ങളെ അവരുടെ സമ്മതത്തോടുകൂടി മാറ്റിപ്പാർപ്പിക്കൽ പദ്ധതിക്കായി 13.95 കോടി രൂപയും വകയിരുത്തിയിട്ടുണ്ട്.

Most Read: സാമ്പത്തിക തട്ടിപ്പ്; അനിൽ ദേശ്‌മുഖ് റിമാൻഡിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE