ആലപ്പുഴ: എൽഡിഎഫ് വിടാൻ ഉദ്ദേശിക്കുന്നില്ലെന്ന് എൻസിപി നിർവാഹക സമിതിയംഗം തോമസ് കെ തോമസ്. പാർട്ടിയിൽ പ്രശ്‌നങ്ങൾ ഉണ്ടായാലും ഇല്ലെങ്കിലും മുന്നണി വിടില്ലെന്ന ഉറച്ച നിലപാടിലാണ് തോമസ്. പാലാ സീറ്റിന്റെ പേരില്‍ മാണി സി കാപ്പന്‍ ഉയര്‍ത്തുന്ന പ്രതിഷേധം എന്‍സിപിയെ പിളര്‍പ്പിലേക്ക് എത്തിച്ചിരിക്കുകയാണെന്ന വാര്‍ത്തകളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
എൻസിപിയിൽ ആഭ്യന്തര പ്രശ്‌നങ്ങൾ ഇല്ലെന്നും ബന്ധപ്പെട്ട വാർത്തകളെല്ലാം മാദ്ധ്യമ സൃഷ്‌ടികളാണെന്നും തോമസ് പ്രതികരിച്ചു. മാണി സി കാപ്പൻ അദ്ദേഹത്തിന്റെ നിലപാടാണ് വ്യക്‌തമാക്കുന്നത്. പാലയില്‍ നിന്ന് ജയിച്ചതുകൊണ്ട് മണ്ഡലം വിട്ടുകൊടുക്കില്ലെന്ന് അദ്ദേഹം പറയുന്നു. പാലാ ആയാലും കുട്ടനാട് ആയാലും ആര് എവിടെ മൽസരിക്കണമെന്ന് എൽഡിഎഫ് തീരുമാനിക്കുമെന്നാണ് തോമസ് പറയുന്നത്.
എന്‍സിപിയെ തകര്‍ക്കാനുളള ലക്ഷ്യത്തോടെയുളളതാണ് നിലവിലെ വിവാദങ്ങൾ. തദ്ദേശ തിരഞ്ഞെടുപ്പിലുണ്ടായ മികച്ച വിജയത്തെ താറടിച്ച് കാണിക്കാന്‍ വേണ്ടി പാര്‍ട്ടിക്ക് പുറത്തുള്ളവർ നടത്തുന്ന ഗൂഢാലോചനയാണ് ഇതിന് പിന്നിൽ.
മന്ത്രി എകെ ശശീന്ദ്രനും എന്‍സിപി സംസ്‌ഥാന പ്രസിഡണ്ടും യാതൊരു പ്രശ്‌നങ്ങളുമില്ലെന്ന് ശക്‌തമായി ആവര്‍ത്തിച്ചതാണെന്ന് തോമസ് ചൂണ്ടിക്കാട്ടി.
സിറ്റിങ് സീറ്റ് വിട്ടുകൊടുക്കില്ലെന്നുളളത് എല്‍ഡിഎഫിന്റെ നയമാണ്. എന്തുവന്നാലും മുഖ്യമന്ത്രി പിണറായി വിജയന്റെ കരങ്ങള്‍ക്ക് ബലം കൊടുത്തുകൊണ്ട് അവസാനം വരെ എല്‍ഡിഎഫിന് ഒപ്പം നില്‍ക്കുമെന്ന് തോമസ് കെ തോമസ് കൂട്ടിച്ചേർത്തു.
Also read: ഗാര്‍ഹികപീഡനം ഏറ്റവും കുറവ് കേരളത്തിലെന്ന് റിപ്പോര്‍ട്ട്