കൊച്ചി: നടിയെ ആക്രമിച്ച് പകർത്തിയ ദൃശ്യങ്ങളടങ്ങിയ മെമ്മറി കാർഡ് പരിശോധനക്ക് അയക്കണമെന്ന് ആവശ്യപ്പെട്ടുള്ള ക്രൈം ബ്രാഞ്ചിന്റെ ഹരജിയിൽ ഹൈക്കോടതി ഇന്ന് വിധി പറയും. രാവിലെ 10.15ന് ജസ്‌റ്റിസ് ബച്ചു കുര്യൻ തോമസാണ് വിധി പറയുക.
കേസില്‍ കക്ഷി ചേര്‍ന്ന എട്ടാം പ്രതിയായ നടൻ ദിലീപ് പ്രോസിക്യൂഷന്റെ ഈ ആവശ്യം അനുവദിക്കരുതെന്ന് ആവശ്യപ്പെട്ടിരുന്നു. വിചാരണ വൈകിപ്പിക്കാനാണ് പ്രോസിക്യൂഷന്റെ നീക്കമെന്നാണ് ദിലീപിന്റെ വാദം.
എഫ്എസ്എല്‍ റിപ്പോർട്ടുകൾ നിലവില്‍ അന്വേഷണ ഉദ്യോഗസ്‌ഥരുടെയും കോടതിയുടെയും കൈവശമുണ്ടായിരിക്കെ വീണ്ടും പരിശോധന വേണമെന്ന ആവശ്യം അംഗീകരിക്കരുത് എന്നാണ് ദിലീപിന്റെ നിലപാട്. എന്നാല്‍ മൂന്ന് ദിവസം മതി മെമ്മറി കാര്‍ഡ് പരിശോധിക്കാനെന്നാണ് പ്രോസിക്യൂഷൻ അറിയിച്ചത്.
Most Read: എൻഐഎ മേധാവിയുമായി കൂടിക്കാഴ്‌ച നടത്തി അമിത് ഷാ