തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിൽ മൂന്ന് ഇരട്ടി സീറ്റുകൾ നേടുമെന്ന ഉറച്ച വിശ്വാസത്തിൽ ബിജെപി സംസ്‌ഥാന പ്രസിഡണ്ട് കെ സുരേന്ദ്രൻ. വോട്ടെടുപ്പ് കഴിയുമ്പോൾ ഇരുമുന്നണികൾക്കും നഷ്‌ടമുണ്ടാകും. പരമ്പരാഗത ഹിന്ദു-ക്രിസ്‌ത്യൻ വോട്ടർമാർ യുഡിഎഫിനെ കൈവിടുമെന്നും ബിജെപി സംസ്‌ഥാന പ്രസിഡണ്ട് പറഞ്ഞു.
തിരുവനന്തപുരം നഗരസഭയിൽ ബിജെപിക്ക് ഭരണം ഉറപ്പാണെന്നാണ് സുരേന്ദ്രൻ പറയുന്നത്. ജില്ലയിൽ യുഡിഎഫ്-എൽഡിഎഫ് മുസ്‌ലിം സംഘടനാ ധാരണയാണുള്ളത്. ഈ ധാരണയെ അതിജീവിക്കാനുള്ള തയാറെടുപ്പുകൾ ബിജെപി നടത്തിയിട്ടുണ്ടെന്ന് സുരേന്ദ്രൻ പറഞ്ഞു. ക്രോസ് വോട്ടിങ് മറികടന്ന് ബിജെപി വിജയം നേടും. 2015ലെ കണക്കുകൾ നോക്കുമ്പോൾ യുഡിഎഫിനും എൽഡിഎഫിനും വലിയ കുറവുണ്ടാകുമെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു.
Also Read: ഇരട്ടക്കൊല; സിബിഐ സംഘം ഇന്ന് പെരിയയിലെത്തും
പല കാരണങ്ങൾ കൊണ്ട് നാളത്തെ ഫലം മുന്നണി നേതൃത്വങ്ങൾക്ക് അതിനിർണായകമാണ്. കഴിഞ്ഞ തവണത്തേക്കാൾ മെച്ചമുണ്ടാകുമെങ്കിലും ഇന്നത്തെ സാഹചര്യത്തിൽ വ്യക്‌തമായ മേൽകൈ നേടാനായില്ലെങ്കിൽ ബിജെപിയിൽ പൊട്ടിത്തെറി ഉറപ്പാണ്. സുരേന്ദ്രനോട് എതിർപ്പുള്ള നേതാക്കൾ ഒറ്റക്കെട്ടായി രംഗത്തെത്തിയാൽ പിടിച്ചു നിൽക്കാൻ ഇന്നത്തെ നേതൃത്വം ബുദ്ധിമുട്ടുമെന്നാണ് റിപ്പോർട്ട്.