മലപ്പുറം: അഭ്യസ്‌ഥവിദ്യരായ യുവതയുടെ പ്രതീക്ഷകള്‍ക്ക് അനുസരിച്ച് കേരളത്തില്‍ സാമ്പത്തിക പുരോഗതി ഉണ്ടാകണമെങ്കിൽ ജ്‌ഞാന സമ്പദ്‍വ്യവസ്‌ഥ രൂപപ്പെടുത്തുകയും നിലവിലുള്ള സാമ്പത്തിക അടിത്തറ പൂർണമായും ഒഴിവാക്കി പ്രൊഫഷണലുകളുടെ നേതൃത്വത്തില്‍ നൂതന ആശയങ്ങള്‍
രൂപപ്പെടുത്തുകയും വേണമെന്ന് മുന്‍ ധനകാര്യമന്ത്രി തോമസ് ഐസക് അഭിപ്രായപ്പെട്ടു.
എസ്‌എസ്‌എഫ് സംസ്‌ഥാന കമ്മിറ്റി നടത്തികൊണ്ടിരിക്കുന്ന ‘പ്രൊഫ്‌സമ്മിറ്റ്‘ എന്ന പ്രൊഫഷണൽ വിദ്യാർഥി കോൺഫറൻസിൽ വിദ്യാർഥികളോട് സംവദിക്കുകയായിരുന്നു ഇദ്ദേഹം. കഴിഞ്ഞ നൂറ് വര്‍ഷത്തിനിടെ കൃഷിയിലും ചെറുകിട വ്യവസായങ്ങളിലും കാര്യമായ പുരോഗതിയുണ്ടാക്കാന്‍
നമുക്കായിട്ടില്ല. ഇത്‌കൊണ്ടാണ് ഉല്‍പാദനം താഴേക്ക് പോകുന്നത്. വൈജ്‌ഞാനിക മുന്നേറ്റത്തെ സാങ്കേതിക വിദ്യയാക്കി മാറ്റാനുള്ള ശ്രമങ്ങളുണ്ടാകണം. അതിനായി കേരളത്തില്‍ ഇന്നൊവേഷന്‍ ചലഞ്ച് പോലുള്ള പ്രോഗ്രാമുകള്‍ കൊണ്ടുവരുമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.
രണ്ടാം ദിവസം തുടരുന്ന ‘പ്രൊഫ്‌സമ്മിറ്റ്‘ ദ ഗോള്‍ഡന്‍ ലെഗസി, ദ സോവറിന്‍ റെമഡി, ഓഫ് ഇന്‍ഡിസ്‌പെന്‍സിബ്ള്‍ ബോണ്ട്, സ്‌റ്റോറി ഓഫ് ഗ്‌ളോറി എന്നീ സെഷനുകളും നടത്തി. ഡോ. എംഎഎച്ച് അസ്ഹരി, ബഷീര്‍ ഫൈസി വെണ്ണക്കോട്, ഡോ. ഫൈസല്‍ അഹ്‌സനി ഉളിയില്‍, എം മുഹമ്മദ് നിയാസ് എന്നിവര്‍ വിവിധ സെഷനുകൾക്ക് നേതൃത്വം നല്‍കി. കോവിഡ് നിയന്ത്രണങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ ഓണ്‍ലൈനിലായിട്ടാണ് ‘പ്രൊഫ്‌സമ്മിറ്റ്‘ നടക്കുന്നത്.
Most Read: സ്‌റ്റാൻ സ്വാമിയുടേത് കൊലപാതകം, ന്യായീകരിക്കാനാവില്ല; സഞ്‌ജയ് റാവത്ത്