ന്യൂയോര്‍ക്ക്: ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം കുതിച്ചുയരുന്നു. 17.47 കോടിയിലേറെ ആളുകൾക്കാണ് ഇതുവരെ ലോകത്താകമാനം കോവിഡ് സ്‌ഥിരീകരിച്ചത്. രോഗമുക്‌തി നേടിയവരുടെ എണ്ണം 15.81 കോടി പിന്നിട്ടപ്പോൾ മരണസംഖ്യ 37.62 ലക്ഷമായി ഉയര്‍ന്നതായി വേൾഡോ മീറ്ററിന്റെ കണക്കുകൾ വ്യക്‌തമാക്കുന്നു.
ലോകത്ത് ഏറ്റവും കൂടുതല്‍ പേര്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ മരണപ്പെട്ടത് ഇന്ത്യയിലാണ്. 3.53 ലക്ഷം ആളുകൾക്കാണ് രാജ്യത്ത് കോവിഡ് മൂലം ഇതുവരെ ജീവൻ നഷ്‌ടമായത്. രാജ്യത്ത് 2.90 കോടിയിലധികം പേര്‍ക്കാണ് ഇതുവരെ രോഗം സ്‌ഥിരീകരിച്ചത്. അതേസമയം രാജ്യത്ത് പ്രതിദിന രോഗബാധിതരുടെ എണ്ണത്തിൽ കുറവുവരുന്നതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.
നിലവില്‍ രോഗികളുടെ എണ്ണത്തില്‍ അമേരിക്ക മാത്രമാണ് ഇന്ത്യയ്‌ക്ക് മുന്നിലുള്ളത്. യുഎസില്‍ 3.42 കോടി കോവിഡ് കേസുകളാണ് റിപ്പോർട് ചെയ്യപ്പെട്ടത്. വേള്‍ഡോമീറ്റര്‍ കണക്ക് പ്രകാരം അമേരിക്കയില്‍ പതിനായിരത്തോളം പുതിയ കേസുകളാണ് റിപ്പോര്‍ട് ചെയ്‌തത്. 5.98 ലക്ഷത്തിലേറെ ആളുകളാണ് രാജ്യത്ത് കോവിഡ് മൂലം മരണപ്പെട്ടത്.
അതേസമയം രോഗബാധിതരുടെ എണ്ണത്തിൽ മൂന്നാമതുള്ള ബ്രസീലിലും വൈറസ് വ്യാപനം രൂക്ഷമായി തുടരുകയാണ്. ബ്രസീൽ കഴിഞ്ഞാൽ ഫ്രാന്‍സിലും തുര്‍ക്കിയിലുമാണ് ഏറ്റവും കൂടുതല്‍ കോവിഡ് ബാധിതരുള്ളത്.
Read Also: സ്വകാര്യ ആശുപത്രികളിലെ വാക്‌സിൻ വില നിശ്‌ചയിച്ച് കേന്ദ്രം