വ്രണവുമായി നടന്ന കാട്ടാനയെ പിടികൂടി; ചികിൽസ നൽകും

By Team Member, Malabar News
Ajwa Travels

വയനാട് : ജില്ലയിൽ ഗൂഡല്ലൂരിനടുത്ത് ശരീരത്തിൽ വ്രണവുമായി അലഞ്ഞു നടന്ന കാട്ടാനയെ ചികിൽസ നൽകുന്നതിനായി പിടികൂടി. ഗൂഡല്ലൂർ ഡിഎഫ്ഒ കൊമ്മു ഓംകാരത്തിന്റെ നേതൃത്വത്തിൽ വനംവകുപ്പ് ഉദ്യോഗസ്‌ഥരായ ഡോക്‌ടർ രാജേഷ് കുമാർ, ഡോക്‌ടർ സുകുമാരൻ എന്നിവരുടെ നേതൃത്വത്തിലാണ് പിടികൂടിയത്. ഗൂഡല്ലൂരിന് അടുത്തുള്ള ഈപ്പൻ കാട്ടിൽ വച്ചാണ് ആനയെ പിടികൂടിയത്.

പിടികൂടിയ ആനയെ തെപ്പക്കാട് ആനപ്പന്തിയിലെ പാപ്പൻമാരാണ് തളച്ചത്. തുടർന്ന് മുറിവിൽ പ്രാഥമിക ശുശ്രൂഷ നൽകിയിട്ടുണ്ട്. തെപ്പക്കാട് ആനപ്പന്തിയിൽ നിർമിക്കുന്ന ആന കൊട്ടിലിലേക്ക് ആനയെ മാറ്റാനാണ് നിലവിലെ തീരുമാനം. എന്നാൽ കൊട്ടിലിന്റെ പണി ഇതുവരെ പൂർത്തിയായിട്ടില്ല. അതിനാൽ തെപ്പക്കാട് ആനപ്പന്തിയിലേക്ക് മാറ്റുന്നത് സംബന്ധിച്ച് ഇന്ന് അന്തിമ തീരുമാനം ഉണ്ടാകും.

കൂടാതെ ജില്ലയിൽ കനത്ത മഴ തുടരുന്നതിനാൽ ആനയെ തളച്ച ഭാഗത്തേക്ക് ലോറി കൊണ്ടുപോകാൻ കഴിയാത്ത സ്‌ഥിതിയാണ്‌. നിലവിൽ തെപ്പക്കാട് ആനപ്പന്തിയിലെ താപ്പാനകൾ പിടികൂടിയ ആനയുടെ സമീപത്തുണ്ട്. കഴിഞ്ഞ 8 മാസക്കാലമായി ശരീരത്തിൽ വ്രണവുമായി കാട്ടാന ഗൂഡല്ലൂർ മേഖലയിലുള്ള പ്രദേശങ്ങളിൽ അലഞ്ഞു തിരിയുകയാണെന്ന് നാട്ടുകാർ വ്യക്‌തമാക്കുന്നു. തുടർന്ന് ആനക്ക് ചികിൽസ നൽകണമെന്ന് ആവശ്യപ്പെട്ട് ഇവർ അധികൃതരെ സമീപിക്കുകയായിരുന്നു.

Read also : നീലേശ്വരത്ത് ദേശീയ പാതയിൽ ഗ്യാസ് ടാങ്കർ മറിഞ്ഞു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE