തിരുവനന്തപുരം: ബംഗാൾ ഉൾക്കലിൽ രൂപപ്പെട്ട ന്യൂനമർദ്ദം തിങ്കളാഴ്‌ച യാസ് ചുഴലിക്കാറ്റായി മാറും. ചൊവ്വാഴ്‌ചയോടെ അതിതീവ്ര ചുഴലിക്കാറ്റായി ഒഡിഷ, പശ്‌ചിമ ബംഗാൾ തീരത്തേക്കു പോകും. 26ന് പാരദ്വീപിനും സാഗർദ്വീപിനും ഇടയിൽ കരയിൽ വീശും. കേരളത്തെ ചുഴലിക്കാറ്റ് നേരിട്ട് ബാധിക്കില്ലെങ്കിലും കനത്ത മഴയ്‌ക്കും കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
തിരുവനന്തപുരം മുതൽ എറണാകുളം വരെ ഏഴു ജില്ലകളിൽ തിങ്കളാഴ്‌ച ഒറ്റപ്പെട്ട കനത്ത മഴ ലഭിച്ചേക്കും. ഈ ജില്ലകൾക്ക് യെല്ലോ അലർട് പ്രഖ്യാപിച്ചിട്ടുണ്ട്.
അതേസമയം ബുധനാഴ്‌ച തിരുവനന്തപുരം മുതൽ പാലക്കാട് വരെയുള്ള ഒൻപത് ജില്ലകളിലും വയനാട്ടിലും യെല്ലോ അലർട്ടുണ്ട്. വ്യാഴാഴ്‌ച എറണാകുളം വരെയുള്ള ഏഴ് തെക്കൻ ജില്ലകൾക്കും കാസർഗോഡിനുമാണ് യെല്ലോ അലർട് പ്രഖ്യാപിച്ചിട്ടുള്ളത്.
വെള്ളിയാഴ്‌ച തിരുവനന്തപുരത്ത് കനത്ത മഴയ്‌ക്ക് സാധ്യതയുണ്ടെന്നും കാലാവസ്‌ഥാ വകുപ്പ് അധികൃതർ മുന്നറിയിപ്പ് നൽകുന്നു. അതിനടുത്ത ദിവസങ്ങളിൽ കാലവർഷം എത്തുമെന്നാണ് പ്രതീക്ഷ.
Read Also: ആഞ്ഞടിച്ച് കോവിഡ് രണ്ടാം തരംഗം; ഹരിയാനയിലും പുതുച്ചേരിയിലും ലോക്ക്ഡൗണ്‍ നീട്ടി