ന്യൂഡെൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ഉത്തർപ്രദേശിലെ യോഗി ആദിത്യനാഥ് സർക്കാരിനും എതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി. പ്രധാനമന്ത്രിയുടെ പ്രശംസ കൊണ്ട് യോഗി സര്‍ക്കാരിന്റെ ക്രൂരതകള്‍ മറച്ചുവെക്കാനാകില്ലെന്ന് പ്രിയങ്ക പറഞ്ഞു.
കോവിഡ് രണ്ടാം തരംഗത്തെ നേരിടാൻ യുപി സർക്കാർ ഒന്നും ചെയ്‌തിട്ടില്ലെന്നും അവർ ആരോപിച്ചു. ഉത്തർപ്രദേശിലെ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയിലാണ് പ്രിയങ്കയുടെ വിമർശനം.
ഒരാഴ്‌ചത്തെ നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഉത്തർപ്രദേശിൽ എത്തിയ പ്രിയങ്ക, യുപി സർക്കാരിനോടുള്ള പ്രതിഷേധ സൂചകമായി ഗാന്ധി സ്‌മൃതിയിൽ നിശബ്‌ദ ധർണ നടത്തി. നൂറുകണക്കിന് കോൺഗ്രസ് പ്രവർത്തകർ ധർണയിൽ പങ്കെടുത്തു.
ഉത്തർപ്രദേശ് തിരഞ്ഞെടുപ്പ് ഉന്നമിട്ട് കഴിഞ്ഞ ദിവസം വാരാണസിയില്‍ എത്തിയ പ്രധാനമന്ത്രി, യോഗി ആദിത്യനാഥ് സർക്കാരിനെ വാനോളം പ്രശംസിച്ചിരുന്നു. ഇതിനെതിരെയാണ് പ്രിയങ്കയുടെ വിമർശനം.
പ്രധാനമന്ത്രിയുടെ പ്രശംസ കൊണ്ട് കോവിഡ് കാലത്ത് യോഗി സർക്കാർ കാണിച്ച ധാർഷ്‌ട്യവും കെടുകാര്യസ്‌ഥതയും മറച്ചുപിടിക്കാനാകില്ല. രണ്ടാം തരംഗത്തെ ചെറുക്കാൻ ഉത്തർപ്രദേശ് സർക്കാർ യാതൊരു തയ്യാറെടുപ്പും നടത്തിയില്ലെന്നും പ്രിയങ്ക കുറ്റപ്പെടുത്തി.
मोदी जी के सर्टिफिकेट से यूपी में कोरोना की दूसरी लहर के दौरान योगी सरकार की आक्रामक क्रूरता, लापरवाही और अव्यवस्था की सच्चाई छिप नहीं सकती।
लोगों ने अपार पीड़ा, बेबसी का सामना अकेले किया। इस सच्चाई को मोदीजी, योगीजी भूल सकते हैं, जिन्होंने कोरोना का दर्द सहा, वे नहीं भूलेंगे
— Priyanka Gandhi Vadra (@priyankagandhi) July 16, 2021
Most Read: സുപ്രീം കോടതി ഉത്തരവ് തിരിച്ചടിയായി; കൻവാർ യാത്ര റദ്ദാക്കാനൊരുങ്ങി യുപി