ഹരാരെ: സിംബാബ്‌വെയിൽ കോവിഡ് ബാധിച്ച് മന്ത്രി അന്തരിച്ചു. ഗതാഗത, അടിസ്‌ഥാന വികസന മന്ത്രി ജോയൽ മാറ്റിസയാണ് വെള്ളിയാഴ്‌ച കോവിഡ് ബാധയെ തുടർന്ന് അന്തരിച്ചതെന്ന് അധികൃതർ സ്‌ഥിരീകരിച്ചു. ഹരാരെയിലെ സെന്റ് ആൻസ് ആശുപത്രിയിൽ വെച്ചാണ് അന്ത്യം.
ഒരാഴ്‌ചക്കിടെ കൊറോണ വൈറസ് ബാധിച്ച് മരിക്കുന്ന മൂന്നാമത്തെയും, രാജ്യത്ത് കഴിഞ്ഞ വർഷം മാർച്ചിൽ വൈറസ് സ്‌ഥിരീകരിച്ചതിന് ശേഷം മരിക്കുന്ന നാലാമത്തെയും മന്ത്രിയാണ് മാറ്റിസ.
ബുധനാഴ്‌ച വൈറസ് ബാധിച്ച് വിദേശകാര്യ മന്ത്രി സിബുസിസോ മൊയോയെ അന്തരിച്ചിരുന്നു. ഇദ്ദേഹത്തിന്റെ സംസ്‌കാരം ഇനിയും നടന്നിട്ടില്ല. അതിനിടെയാണ് രാജ്യത്ത് മറ്റൊരു മന്ത്രിയുടെ കൂടി വിയോഗം. നേരത്തെ ജനുവരി 15ന് മാനിക്കാലാൻഡ് പ്രവിശ്യയിലെ സഹമന്ത്രി എല്ലെൻ ഗ്വാറാഡ്സിംബയും കോവിഡിനെ തുടർന്ന് മരണപ്പെട്ടിരുന്നു.
കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 639 പുതിയ കേസുകളാണ് റിപ്പോർട് ചെയ്യപ്പെട്ടത്. ഇതോടെ രാജ്യത്തെ ആകെ കോവിഡ് കേസുകൾ 30,000 കടന്നതായി ആരോഗ്യ-ശിശു സംരക്ഷണ മന്ത്രാലയം അറിയിച്ചു.
National News: തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ്; രാഹുൽ ഗാന്ധി ഇന്ന് കോയമ്പത്തൂരിൽ